പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം നിര്‍മിച്ച് സിറിയക്കാര്‍

ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഇന്ധനമാക്കി മാറ്റുകയാണ് സിറിയക്കാര്‍
പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം നിര്‍മിച്ച് സിറിയക്കാര്‍

ദമാസ്‌കസ്‌:ഐഎസും ബാഷര്‍ അല്‍ അസദ് ഭരണകൂടവും തമ്മിലുള്ള ഏറ്റമുട്ടല്‍ സിറിയക്കാരുടെ പ്രതീക്ഷകളെ ഒന്നാകെ തകര്‍ത്തു കളഞ്ഞാണ് മുന്നോട്ടു പോകുന്നത്. എന്നാല്‍ ലോകത്തിനാകെ പ്രതിക്ഷ നല്‍കുന്ന വാര്‍ത്തയാണ് സിറിയക്കാര്‍ നല്‍കുന്നത്. പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം.

ഉപയോഗ ശൂന്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് വേസ്റ്റുകള്‍ ഇന്ധനമാക്കി മാറ്റുകയാണ് സിറിയക്കാര്‍. സിറിയയിലെ സാധാരണ തൊഴിലാളികളാണ് പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ഇന്ധനം നിര്‍മിക്കുന്നത്. 

സംഘര്‍ഷത്തിന്റെ തീവ്രത വിട്ടൊഴിയാതെ മുന്നോട്ടു പോകവെ സിറിയയില്‍ ഇന്ധന വില കുതിച്ചുയരുകയും ഇന്ധന ക്ഷാമം നേരിടുകയും ചെയ്തിരുന്നു. ഇതാണ് നിത്യാവശ്യത്തിനായി പ്ലാസ്റ്റിക്കില്‍ നിന്നും ഇന്ധനം ഉത്പാദിപ്പിക്കുന്ന കണ്ടുപിടുത്തത്തിലേക്ക് സിറിയക്കാരെ എത്തിച്ചത്. 

പ്ലാസ്റ്റിക് കുപ്പികള്‍ ഉള്‍പ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ദ്രാവക രൂപത്തിലും, ഗ്യാസായും ഇവര്‍ ഇന്ധനം നിര്‍മ്മിക്കുന്നു. ഈ ദ്രാവക രൂപം ഗ്യാസോലിനായും, ഡീസലായും, ബെന്‍സെനായും മറ്റിയെടുക്കുകയും ചെയ്യുന്നു. 

ഇന്റര്‍നെറ്റില്‍ ഇന്ധനം നിര്‍മ്മിക്കുന്നതിന്റെ വീഡിയോകള്‍ കണ്ടാണ് ഇവര്‍ സ്വന്തമായി ഇന്ധനം ഉണ്ടാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com