ജക്കാർത്ത: ഇന്തോനേഷ്യയെ നടുക്കി വീണ്ടും വൻ ഭൂചലനം. ഇന്തോനേഷ്യയുടെ വടക്കൻ തീരത്തുള്ള ലോംബോക് ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനം റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഇതേവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇന്ത്യൻ സമയം വൈകിട്ട് 5.16-നാണ് ഭൂചലനമുണ്ടായത്. ഉപരിതലത്തിൽനിന്നു 15 കിലോമീറ്റർ ആഴത്തിലാണ് ചലനമുണ്ടായത്. ഇതേതുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. വിനോസഞ്ചാരകേന്ദ്രമായ ബാലിയിൽ ഭൂചലനം കുറച്ചു സെക്കൻഡുകൾ നീണ്ടുനിന്നു. ഇവിടെയുണ്ടായിരുന്ന ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽനിന്നും ഹോട്ടലുകളിൽനിന്നും പുറത്തേക്ക് ഓടി.
ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ലോംബോക്ക് മേഖലയിൽ ഭൂചലനമുണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ 14 പേർ മരിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ