ട്രംപുമായുള്ള ബന്ധത്തില്‍ സ്റ്റോമി ഡാനിയല്‍സിന് പറയാനുള്ളത്

പോണ്‍ സ്റ്റാറായ സ്‌റ്റോമി ഡാനിയല്‍സും ട്രംപും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി.
ട്രംപുമായുള്ള ബന്ധത്തില്‍ സ്റ്റോമി ഡാനിയല്‍സിന് പറയാനുള്ളത്

പോണ്‍ സ്റ്റാറായ സ്‌റ്റോമി ഡാനിയല്‍സും ട്രംപും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ കഥകള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇപ്പോള്‍ സ്‌റ്റോമി തന്നെ ആ കഥ പറയുകയാണ്. യുഎസ് പ്രസിഡന്റ് ഇലക്ഷന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സ്‌റ്റോമി ഡാനിയല്‍സിന് ട്രംപ് 130,000 ഡോളര്‍ നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍ ഡൊണാള്‍ഡ് ട്രംപിനുവേണ്ടി പോണ്‍സ്റ്റാറിന് സ്വന്തം കീശയില്‍ നിന്നാണ് കാശു കൊടുത്തതെന്ന് ട്രംപിന്റെ പേഴ്‌സണല്‍ അറ്റോര്‍ണി പറയുന്നു. 2006ല്‍ സ്‌റ്റോമി ഡാനിയല്‍സിന് 130,000 ഡോളര്‍ നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം ന്യൂയോര്‍ക്ക് ടൈംസിനോടു പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് സ്റ്റോമി മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.

2006ല്‍ ലാഹോ ലേക്കിനു സമീപമുള്ള നവേദ ഹോട്ടല്‍ റൂമില്‍ ട്രംപിനൊപ്പം താമസിച്ചിട്ടുണ്ടായിരുന്നെന്ന് സ്റ്റോമി വ്യക്തമാക്കി. റിയാലിറ്റി ടിവി സ്റ്റാറായ സ്‌റ്റോമി ഒരു ഗോള്‍ഫ് ടൂര്‍ണമെന്റിന്റെ ഭാഗമായാണ് ട്രംപിനെ കണ്ടുമുട്ടിയത്. ഒരു തവണ മാത്രം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ഇവര്‍ തമ്മില്‍ പിന്നീടങ്ങോട്ട് വളരെ നല്ല ബന്ധമായിരുന്നെന്നും സ്‌റ്റോമി പറഞ്ഞു. 

2011ലായിരുന്നു സ്റ്റോമി ട്രംപുമായുള്ള തന്റെ വിവാഹേതര ബന്ധത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യമായി പുറത്ത് വിട്ടത്. സെലിബ്രിറ്റി വെബ്‌സൈറ്റ് ആയ 'ദ ഡേര്‍ട്ടി' അത് പ്രസിദ്ധീകരിക്കുകയും ചെയ്തു. പിന്നീട് ഭീഷണിയെത്തുടര്‍ന്ന് വാര്‍ത്ത പിന്‍വലിക്കുകയായിരുന്നെന്ന് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ നിക് റിച്ചി പറഞ്ഞു. പിന്നീട് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് ഇലക്ഷന്റെ സമയത്താണ് കേസ് വീണ്ടും പുറത്തു വരുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com