ആയുസ്സ് കൂട്ടണോ? ഈ എട്ട് മാറ്റങ്ങൾ വരുത്തൂ, 24 വർഷം കൂടുതൽ ജീവിക്കാം

ജീവിതചര്യയിൽ ആരോഗ്യകരമായ എട്ട് മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണ് ആയുസ്സ് വർധിപ്പിക്കാനാകുന്നതെന്നാണ് ഗവേഷകർ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യുസ്സ് അൽപം കൂട്ടാം എന്നു പറഞ്ഞാൽ ആർക്കാണ് സന്തോഷമാകാത്തത്? പ്രിയപ്പെട്ടവർക്കൊപ്പം ദീർഘനാൾ ജീവിച്ചിരിക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്നാലിതാ ഒരു സന്തോഷവാർത്ത, ആരോഗ്യകരമായ ജീവിതരീതി പിന്തുടർന്നാൽ ആയുസ്സ് അൽപം കൂടി വർധിപ്പിക്കാമെന്നാണ് ഇല്ലിനോയിൽ നിന്നുള്ള ഗവേഷകരുടെ പുതിയ കണ്ടുപിടുത്തം. ജീവിതചര്യയിൽ ആരോഗ്യകരമായ എട്ട് മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണ് ഇത് സാധിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്.

എട്ട് മാറ്റങ്ങൾ ഇവ

കായിക പ്രവർത്തനങ്ങളിൽ സജീവമാകുക, പുകവലി ഉപേക്ഷിക്കുക, സമ്മർദം നിയന്ത്രിക്കുക, നല്ല ഭക്ഷണരീതി പിന്തുടരുക, അമിത മദ്യപാനം ഒഴിവാക്കുക, മതിയായ ഉറക്കം പാലിക്കുക, ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ പുലർത്തുക, ലഹരിക്ക് അടിമയാകാതിരിക്കുക തുടങ്ങിയ മാറ്റങ്ങളായി ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയത്.

 24 വർഷം കൂടുതൽ!

2011-നും 2019-നും ഇടയിൽ ശേഖരിച്ച വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്. സൈന്യത്തിൽ നിന്ന് വിരമിച്ച നാൽപതിനും തൊണ്ണൂറ്റിയൊമ്പതിനും ഇടയിൽ പ്രായമുള്ള ആളുകളുടെ വിവരങ്ങളാണ് ഉപയോഗിച്ചത്. എട്ട് ആരോഗ്യകരമായ ശീലങ്ങൾ ജീവിതത്തിൽ പാലിച്ചവരിൽ അല്ലാത്തവരെ അപേക്ഷിച്ച് മരണസാധ്യത 13 ശതമാനം കുറവായിരുന്നെന്ന് പഠനത്തിൽ കണ്ടെത്തി. 40 വയസ്സോടെ ഈ ശീലങ്ങൾ സ്വീകരിച്ചവർ മറ്റുള്ളവരെ അപേക്ഷിച്ച് 24 വർഷത്തോളം കൂടുതൽ ജീവിച്ചേക്കാമെന്നും ഗവേഷകർ പറയുന്നു. 

അകാലമരണം ഒഴിവാക്കണോ?

ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുന്നതും ലഹരിക്ക് അടിമപ്പെടുന്നതും ആയുസ്സ് നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളാണെന്നും സമ്മർദം, അമിത മദ്യപാനം, മോശം ഭക്ഷണക്രമം, മതിയായ ഉറക്കമില്ലായ്മ എന്നിവ 20-30 ശതമാനം മരണസാധ്യത വർധിപ്പിക്കുമെന്നും ഗവേഷകർ പറയുന്നു. ആരോഗ്യകരമായ സാമൂഹിക ബന്ധങ്ങൾ ഇല്ലാത്തത് മരണസാധ്യത അഞ്ച് ശതമാനം വർദ്ധിപ്പിച്ചെന്ന് കണ്ടെത്തി. മാനസികാരോഗ്യത്തിനും ആയുസ്സിന്റെ കാര്യത്തിൽ വലിയ പങ്കുണ്ട്. ഉത്കണ്ഠ, വിഷാദം തുടങ്ങിയവ അകാലമരണസാധ്യത എട്ടുശതമാനമായി വർധിപ്പിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇ്‌പ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com