'ഡിസംബറിനോട് പേടി, മുറിയിൽ അടച്ചിരിക്കും'; എന്താണ് സീസണല്‍ അഫക്റ്റീവ് ഡിസോഡർ? 

മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ മനസിനെ പാകപ്പെടുത്തുക എന്നതാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഡിസംബര്‍ മാസം തുടങ്ങുകയാണ്, മഞ്ഞുപെയ്യുന്ന പുലര്‍ച്ചയും ക്രിസ്മസ് രാവുകളുമൊക്കെ നമ്മളില്‍ പലര്‍ക്കും ഈ മഞ്ഞുകാലം മധുരമുള്ളതാക്കും. എന്നാല്‍ മഞ്ഞുകാലം ഒരു പേടി സ്വപ്‌നം പോലെ കരുതുന്നവരും ഉണ്ട്. മഞ്ഞുകാലം വരുന്നതോടെ ഇത്തരക്കാരുടെ ഊര്‍ജ്ജവും ചോര്‍ന്നു തുടങ്ങും. എപ്പോഴും അലസമായി ഒരു മൂലയ്‌ക്ക് കൂടും.  സീസണല്‍ അഫക്റ്റീവ് ഡിസോഡർ അഥവാ എസ്എഡി(sad) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. പ്രത്യേക കാലാവസ്ഥകളിൽ തോന്നുന്ന വിഷാദ അവസ്ഥയാണിത്. 

ദിവസം മുഴുന്‍ അലസത തോന്നുക, മുന്‍പ് ആസ്വദിച്ച് ചെയ്തിരുന്ന കാര്യങ്ങളില്‍ താല്‍പര്യമില്ലാതെയിരിക്കുക. മന്ദത അനുഭവപ്പെടുക, നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയാണ് എസ്എഡിയുടെ പ്രധാന ലക്ഷണങ്ങള്‍. ഈ അവസ്ഥയെ നിയന്ത്രിച്ച് മാനസികാവസ്ഥയെ മെച്ചപ്പെടുത്താൻ മനസിനെ പാകപ്പെടുത്തുക എന്നതാണ് ചെയ്യേണ്ട ഏറ്റവും പ്രധാന കാര്യം.

മഞ്ഞുകാലത്ത് വിഷാദത്തിലേക്ക് വീണു പോകാതിരിക്കാം

സൂര്യപ്രകാശം ഏല്‍ക്കുക; മഞ്ഞുകാലം തുടങ്ങിയാൽ മുറിയും ജനലും അടച്ചിരിക്കാതെ രാവിലത്തെയും വൈകുന്നേരത്തെയും ഇളം വെയിൽ ഏൽക്കാം. സൂര്യപ്രകാശം ഏല്‍ക്കുന്നതിലൂടെ വിറ്റാമിന്‍ ഡി മാത്രമല്ല മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന സെറോടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കാന്‍ തലച്ചോറിനെ സഹായിക്കും. 

ബന്ധങ്ങള്‍ മുറുകെ പിടിക്കാം; മടുപ്പ് തോന്നുന്ന സമയം ഏറ്റവും അടുത്ത സുഹൃത്തുക്കളെയോ ബന്ധുക്കളെയോ വിളിച്ച് സംസാരിക്കാം. ആളുകളുമായി ഇടപഴകുന്നത് ഈ അവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കും. 

നല്ല ശീലങ്ങള്‍ വളര്‍ത്താം; മാനസികാരോഗ്യം മെച്ചപ്പെടുത്തുന്ന പല ശീലങ്ങള്‍ക്ക് ഈ സമയം തുടക്കമിടാം. വായന, സെല്‍ഫ് കെയര്‍, ശേഖരണം തുടങ്ങിയ ശീലങ്ങള്‍ നിങ്ങളെ കൂടുതല്‍ തിരക്കിലാക്കുകയും വിഷാദഭാവത്തില്‍ നിന്നും പുറത്തു കടക്കുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാം.

വ്യായാമം മുടക്കരുത്; എത്ര നിരാശ തോന്നിയാലും വ്യായാമം ചെയ്യുന്നത് മുടക്കരുത്. വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ ഹാപ്പി ഹോര്‍മോണുകളെ ഉത്പാദിക്കാന്‍ സാധിക്കും. അതിലൂടെ മെച്ചപ്പെട്ട മാനസികാവസ്ഥ ഉണ്ടാക്കാന്‍ സാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com