കോവിഡ് ബാധിച്ചവരുടെ ബുദ്ധിശക്തി കുറയുമെന്ന് പഠനം

ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
 വൈറസ് ബാധ രോ​ഗികളുടെ ഐക്യു അളവു കുറയ്ക്കും
വൈറസ് ബാധ രോ​ഗികളുടെ ഐക്യു അളവു കുറയ്ക്കും

കോവിഡ് ബാധ തലച്ചോറിന്റെ ആരോഗ്യത്തെ പലതരത്തില്‍ ബാധിക്കുമെന്ന് നിരവധി പഠനങ്ങൾ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വൈറസ് ബാധ രോ​ഗികളുടെ ബുദ്ധിശക്തി കുറയ്ക്കാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. മുമ്പ് കോവിഡ് ബാധിച്ച 18 വയസിന് മുകളിൽ പ്രായമായ 1,13,000 ആളുകളിലാണ് പഠനം നടത്തിയത്. ഇവരുടെ മെമ്മറി, പ്ലാനിംഗ്, സ്പേഷ്യൽ റീസണിംഗ് തുടങ്ങിയ വൈജ്ഞാനിക കഴിവുകൾ വിലയിരുത്തി.

രോഗം ബാധിച്ചവർക്ക് മെമ്മറിയിലും എക്സിക്യൂട്ടീവ് ടാസ്‌ക് പ്രകടനത്തിലും കാര്യമായ കുറവുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. മിതമായ കോവിഡ് ബാധ പോലും ഐക്യുവില്‍ മൂന്ന് പോയിന്റ് കുറയാന്‍ കാരണമാകുമെന്ന് ഗവേഷകർ പറയുന്നു.

ലക്ഷണങ്ങള്‍ 12 ആഴ്ചയിലധികം നീണ്ടനിന്ന ദീര്‍ഘകാല കോവിഡ് ബാധിച്ചവര്‍ക്ക് ഐക്യുവിൽ ആറ് പോയിൻ്റ് കുറവുണ്ടായതായും ​ഗവേഷകർ കണ്ടെത്തി. കോവിഡ് തീവ്രമായിരുന്നവരിൽ ഐക്യുവിന് ഒമ്പത് പോയിൻ്റ് വരെ കുറവുണ്ടാകാമെന്നും പഠനത്തിൽ പറയുന്നു. ഒരു തവണ കോവിഡ് വന്നവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കുമ്പോള്‍ ഐക്യു ശരാശരി രണ്ടു പോയിന്റ് കുറയാമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സാധാരണയായി ശരാശരി ഐക്യു അളവ് 100 ആണ്. 130-ന് മുകളിലുള്ള ഐക്യു ഉയർന്ന പ്രതിഭാധനനായ വ്യക്തിയെ സൂചിപ്പിക്കുന്നു, അതേസമയം 70-ൽ താഴെയുള്ള ഐക്യു പൊതുവെ സാമൂഹിക പിന്തുണ ആവശ്യമായി വന്നേക്കാവുന്ന ബൗദ്ധിക വൈകല്യത്തെ സൂചിപ്പിക്കുന്നു.

 വൈറസ് ബാധ രോ​ഗികളുടെ ഐക്യു അളവു കുറയ്ക്കും
തൊലിക്കകത്തേക്കുള്ള രോമ വളര്‍ച്ച; അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു, കോമയിൽ നിന്ന് യുവാവിന്‍റെ അതിജീവനം

രണ്ടോ അതിലധികമോ ഡോസ് വാക്‌സീൻ കോവിഡിനെതിരെ എടുത്തവർക്ക് ധാരണശേഷിപരമായ ചെറിയ മെച്ചം ലഭിക്കുന്നുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നുണ്ട്. ഒറിജിനൽ വൈറസ് മൂലം അണുബാധയേറ്റവർക്ക് ഉണ്ടായ അത്ര ധാരണാശേഷി പ്രശ്‌നങ്ങൾ അടുത്ത കാലത്തായി പുതു വകഭേദങ്ങളിൽ നിന്ന് അണുബാധയേൽക്കുന്നവർക്ക് ഉണ്ടാകുന്നില്ലെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com