Lena 
Entertainment

ജീന്‍സും ജുബ്ബയുമിട്ട്, തോളില്‍ സഞ്ചിയുമായി മുന്നിലൂടെ നടന്നു പോയ ആള്‍; ചോദിച്ചപ്പോള്‍ മരിച്ചതാണെന്ന് പറഞ്ഞു: ലെന

രിക്കുമ്പോള്‍ പോകുന്നത് ശരീരമാണ്. മനുഷ്യന്‍ ശരീരം മാത്രമല്ല. എനര്‍ജി ഇംപ്രിന്റ് കുറച്ചുനാള്‍ ഇവിടെ തുടരും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

കഴിഞ്ഞ ജന്മത്തെക്കുറിച്ചുള്ള നടി ലെനയുടെ വാക്കുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ആത്മാക്കളെക്കുറിച്ചും മരണാനന്തര ജീവിതത്തെക്കുറിച്ചുമൊക്കെ ലെന സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ആത്മാക്കളെ കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് ലെന. ബിഗ് ക്യുവിന് നല്‍കിയ അഭിമുഖത്തിലാണ് ലെനയുടെ വിചിത്രവാദം.

''ഞാന്‍ ഒന്ന് രണ്ട് വട്ടം കണ്ടിട്ടുണ്ട്. ഒരിക്കല്‍ സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കുമ്പോള്‍ ഉറക്കത്തില്‍ നിന്നും എണീറ്റപ്പോള്‍ പൊക്കമുള്ള ഒരാള്‍ ജീന്‍സും ജുബ്ബയും തോളില്‍ ഒരു സഞ്ചിയുമായി നടന്നങ്ങ് പോയി. ഞാന്‍ ഞെട്ടി, ഉറങ്ങുന്ന റൂമില്‍ നിന്നും ഒരാള്‍ നടന്നു പോയോ! നോക്കിയപ്പോള്‍ അപ്പുറത്ത് പോകാന്‍ വഴിയൊന്നുമില്ല, ജനലാണ്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്ത് ആളുടെ പേര് പറഞ്ഞിട്ട് അദ്ദേഹം ആണെന്ന് പറഞ്ഞു. അദ്ദേഹം മരിച്ചു പോയിട്ട് കുറച്ചായി, പക്ഷെ ഇവിടെ ഇടയ്‌ക്കൊക്കെ വരാറുണ്ടെന്ന് പറഞ്ഞു. അങ്ങനെ കുറച്ചുനാള്‍ എനിക്ക് കാണാനുള്ള സിദ്ധി തുറന്ന് കിട്ടിയിരുന്നു. പക്ഷെ ഞാന്‍ തന്നെ അടച്ചു പൂട്ടി'' ലെന പറയുന്നു.

''പേടിച്ചിട്ടല്ല. വേണ്ടാ എന്ന് വച്ചതാണ്. ഇനിയും ആ മേഖലയിലേക്ക് പോകാനില്ല. ഇവിടെ മനുഷ്യന്മാരെ തന്നെ ഡീല്‍ ചെയ്യാനുണ്ട്. ഇനി ശരീരമില്ലാത്ത മനുഷ്യരെക്കൂടെ ഡീല്‍ ചെയ്യാന്‍ വയ്യ. ടോക് ടു ദ എന്റിറ്റീസ് എന്ന ബുക്കിലൂടെയാണ് എനിക്കിത് സാധ്യമായത്. ആ ബുക്കില്‍ പറയുന്നത് നമുക്ക് ആത്മാക്കളോട് സംസാരിക്കാമെന്നാണ്. മനുഷ്യന്മാരിലുള്ളത് പോലെ നെഗറ്റീവും പോസിറ്റീവുമായ എനര്‍ജികളുമുണ്ട്. ഭാഗ്യത്തിന് എനിക്ക് നെഗറ്റീവായതിനെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല'' എന്നാണ് ലെന പറയുന്നത്.

''നമുക്ക് തന്നെ ഒരു മുറിയില്‍ ഒരു പ്രസന്‍സ് തോന്നിയേക്കാം. പക്ഷെ ഭയം കാരണം നമ്മള്‍ അതുമായി സംസാരിക്കില്ല. പലര്‍ക്കും വ്യക്തമായി തന്നെ ആത്മാക്കളെ കാണാം. ആത്മാവ് എന്നല്ല ഞാന്‍ വിളിക്കുന്നത്. ഒരാള്‍ മരിച്ചാല്‍ അയാളുടെ എനര്‍ജി ഇംപ്രിറ്റ് ഇവിടെ നിന്നും പോകാന്‍ കുറച്ച് സമയം എടുക്കും. മരിക്കുമ്പോള്‍ പോകുന്നത് ശരീരമാണ്. മനുഷ്യന്‍ ശരീരം മാത്രമല്ല. എനര്‍ജി ഇംപ്രിന്റ് കുറച്ചുനാള്‍ ഇവിടെ തുടരും. മരണത്തിന്റെ അവസ്ഥയും മാനസിക സംഘര്‍ഷത്തേയും ആശ്രയിച്ചിരിക്കും എത്രനാള്‍ എന്നത്. ഇതിന്റെ കുറേ ഉദാഹരണങ്ങളുണ്ട്'' എന്നാണ് ലെനയുടെ വാദം.

''ഇത് കാണുന്ന ഇഷ്ടം പോലെ ആളുകളുണ്ട്. ഞാന്‍ വേണ്ടാ എന്ന് വച്ചതാണ്. സിസി ടിവിയില്‍ ഒരിക്കല്‍ ഹ്യൂമണ്‍ ബോഡി ഡിറ്റക്ടഡ് എന്ന് കാണിച്ചു. ഞാന്‍ നോക്കുമ്പോള്‍ ഒന്നും കാണുന്നില്ല. എന്റിറ്റികളെ കാണാന്‍ സാധിക്കുന്ന സുഹൃത്തിന് അയച്ചു കൊടുത്തു. എനിക്കൊരു സര്‍ക്കിള്‍ ചെയ്ത് അയച്ചു തന്നു. അതില്‍ എനിക്ക് വ്യക്തമായി കാണാന്‍ സാധിച്ചു'' എന്നും ലെന പറയുന്നു. ലെനയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഈ കാലത്തും, ലെനയെ പോലൊരാള്‍ എങ്ങനെയാണ് ഇതെല്ലാം വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

Lena claims watching spirits and believes they don't leave. Recalls some spooky interactions she had.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇരട്ട ചക്രവാതച്ചുഴി; ഇന്നും നാളെയും മഴയോട് മഴ, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'അൾട്ടിമേറ്റ് ആയിട്ട് ട്രാജിക് അല്ലേ ലൈഫ്, സന്തോഷിക്കുന്ന ആരെയും ഞാൻ കാണുന്നില്ല'; വർഷങ്ങൾക്കിപ്പുറം ചർച്ചയായി മുരളിയുടെ വാക്കുകൾ

പ്രാരംഭ വില 13.69 ലക്ഷം രൂപ, ഏഴ് വേരിയന്റുകള്‍; പുതിയ സ്‌കോര്‍പിയോ- എന്‍ ഇന്ത്യന്‍ വിപണിയില്‍

പ്രിയദർശിനി ബസിൽ മുഖം മൂടുന്ന പർദയിട്ട് ഒരു പുരുഷൻ കയറിയാൽ എങ്ങനെ തിരിച്ചറിയും: എംഎൻ കാരശ്ശേരി

സ്റ്റാഫ് നഴ്സ് ട്രെയിനിയാകാൻ അവസരം; കൊല്ലം മെഡിക്കൽ കോളജിൽ ഒഴിവുകൾ