വെള്ളത്തിനടിയിലെ മിന്നൽ  പ്രതീകാത്മക ചിത്രം / AI Image
Kerala

കനത്ത മഴയില്‍ തോടിന് അടിയില്‍ തുരുതുരാ 'മിന്നല്‍'; പരിഭ്രാന്തിയില്‍ നാട്ടുകാര്‍, ഒടുവില്‍....

മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അഗ്നിരക്ഷാസേനയെ വലച്ച ഫോണ്‍ സന്ദേശം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊച്ചി: കനത്ത മഴയ്ക്കിടെ ജലനിരപ്പ് ഉയര്‍ന്ന തോടിന് അടിയില്‍ നിന്നുള്ള മിന്നല്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. മഴയും വെള്ളക്കെട്ടും മൂലമുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് അഗ്നിരക്ഷാസേനയെ വലച്ച ഫോണ്‍ സന്ദേശം എത്തുന്നത്. എറണാകുളം ജില്ലയിലെ പിറവം പാലച്ചുവടിലാണ് സംഭവം.

പുലര്‍ച്ചെ 12.15 ഓടെയാണ് പാലച്ചുവട് ആനിത്തോട്ടില്‍ വെള്ളത്തില്‍ നിന്നും പ്രകാശം കാണുന്നതായി ഫയര്‍ഫോഴ്‌സ് ഓഫീസില്‍ ഫോണ്‍ സന്ദേശം ലഭിക്കുന്നത്. ആരെങ്കിലും സ്‌കൂട്ടര്‍ മറിഞ്ഞ് വെള്ളത്തില്‍ വീണതായിരിക്കാമെന്ന സംശയവും ഫോണ്‍ വിളിച്ചയാള്‍ സൂചിപ്പിച്ചു.

ഇതോടെ അഗ്നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. ഇതേസമയം നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. തോടിന്റെ ആഴവും കുത്തൊഴുക്കും മൂലം ആരും വെള്ളത്തിലിറങ്ങാന്‍ തയ്യാറായിരുന്നില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സ് അംഗങ്ങളായ മഹേഷും ബാബുവും തോട്ടിലിറങ്ങി മുങ്ങിത്തപ്പി.

തിരച്ചിലില്‍ നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വസ്തു ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ശക്തമായ മഴയില്‍ ഒഴുകി വന്ന എല്‍ഇഡി ബള്‍ബാണ് വെള്ളത്തിനടിയില്‍ മിന്നി നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയത്. ഇത്തിരിക്കുഞ്ഞന്‍ ബള്‍ബാണ് തങ്ങളെ ആശങ്കയുടെ മുള്‍മുനയിലാക്കിയതെന്ന വിവരം അറിഞ്ഞതോടെ, നാട്ടുകാരുടെ ആശങ്ക ആശ്വാസത്തിന് വഴിമാറി.

Led bulb lightening under water, locals in a state of panic

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എണ്ണ വാങ്ങിയാല്‍ തീരുവ, യുറേനിയം ഇറക്കുമതിക്ക് ഇളവ്; റഷ്യന്‍ ഉപരോധത്തില്‍ യുഎസിന്റെ ഇരട്ടത്താപ്പ്

അമേരിക്കയുടെ 'ഇരട്ടത്താപ്പ്', പരമ്പര തൂത്തുവാരി ഇന്ത്യ! ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ആണ്‍കുട്ടികള്‍ മുടി നീട്ടിയാല്‍ എന്താ പ്രശ്നം'? ശിക്ഷ വേണ്ട, സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

പുനഃസംഘടിപ്പിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; പി ജയരാജനും എംബി രാജേഷും ശിവന്‍കുട്ടിയും പങ്കെടുക്കും

'വാഴക്കുല' എഴുതിയത് 'വൈലോപ്പള്ളി'! ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പരിശോധിക്കാൻ 5 അംഗ സമിതി