ഫോട്ടോ: ട്വിറ്റർ 
Sports

രാഹുലിനും ഹൂഡയ്ക്കും അര്‍ധ ശതകം; സണ്‍റൈസേഴ്‌സിന് മുന്നില്‍ 170 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ദീപക് ഹൂഡ എന്നിവരുടെ അര്‍ധ ശതകങ്ങളുടെ ബലത്തിലാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോര്‍ നേടിയത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മുന്നില്‍ 170 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് കണ്ടെത്തി. 

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, മധ്യനിര ബാറ്റര്‍ ദീപക് ഹൂഡ എന്നിവരുടെ അര്‍ധ ശതകങ്ങളുടെ ബലത്തിലാണ് ലഖ്‌നൗ പൊരുതാവുന്ന സ്‌കോര്‍ നേടിയത്. 

ടോസ് നേടി സണ്‍റൈസേഴ്‌സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍ച്ചയോടെയാണ് ലഖ്‌നൗ തുടങ്ങിയത്. 27 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അവരെ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന രാഹുല്‍- ഹൂഡ സഖ്യമാണ് കരകയറ്റിയത്. 

രാഹുല്‍ 50 പന്തുകള്‍ നേരിട്ട് ആറ് ഫോറും ഒരു സിക്‌സും സഹിതം 68 റണ്‍സ് കണ്ടെത്തി. ഹൂഡ 33 പന്തുകളില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സ് അടിച്ചെടുത്തു. 

ക്വിന്റന്‍ ഡി കോക്ക് (ഒന്ന്), എവിന്‍ ലൂയീസ് (ഒന്ന്), മനീഷ് പാണ്ഡെ (11), ആയുഷ് ബദോനി (19), ക്രുണാല്‍ പാണ്ഡ്യ (ആറ്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സീസണില്‍ ആദ്യമായി കളിക്കാനിറങ്ങിയ ജെയ്‌സന്‍ ഹോള്‍ഡര്‍ മൂന്ന് പന്തില്‍ നിന്ന് എട്ട് റണ്‍സുമായി പുറത്താകാതെ നിന്നു.

ഹൈദരാബാദിനായി വാഷിങ്ടന്‍ സുന്ദര്‍, റൊമാരിയോ ഷെഫേര്‍ഡ്, ടി നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ആയുഷ് ബദോനി റണ്ണൗട്ടായി.

ഈ വാർത്ത വായിക്കാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

SCROLL FOR NEXT