ഫോട്ടോ: ട്വിറ്റർ 
Sports

'ആഗോളതാപനത്തിനും കാരണം ഐപിഎല്‍ ആണെന്ന് പറയും', ഇന്ത്യയെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുന്‍ താരം

ഐപിഎല്‍ ഈ സമയം നടത്തിയില്ലായിരുന്നു എങ്കില്‍ ഇന്ത്യ ജയിക്കും എന്നതി ന് ഉറപ്പുണ്ടോ?

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ഐപിഎല്‍ ആണെന്ന് പറയുന്നവരെ വിമര്‍ശിച്ച് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ആഗോളതാപനത്തിന്റെ കാരണവും ഐപിഎല്‍ ആണെന്ന് ഇവര്‍ പറയുമെന്ന് ആകാശ് ചോപ്ര കുറ്റപ്പെടുത്തി. 

ഐപിഎല്‍ കാരണമല്ല ഇന്ത്യ തോറ്റത്. ഐപിഎല്‍ ഈ സമയം നടത്തിയില്ലായിരുന്നു എങ്കില്‍ ഇന്ത്യ ജയിക്കും എന്നതി ന് ഉറപ്പുണ്ടോ? മികച്ച ട്വന്റി20 ക്രിക്കറ്ററാവാന്‍ സഹായിക്കുകയാണ് ഐപിഎല്‍ ചെയ്യുന്നത്. അതില്‍ ഒരു സംശയവും ഇല്ല. ഐപിഎല്‍ വലിയ സാമ്പത്തിക സുരക്ഷ നല്‍കുന്നു. സമ്മര്‍ദ ഘട്ടങ്ങളെ നേരിടാന്‍ പഠിപ്പിക്കുന്നു, ആകാശ് ചോപ്ര പറഞ്ഞു. 

മത്സരങ്ങള്‍ക്കിടയിലെ ഇടവേള തിരിച്ചടിയാവും

മത്സരങ്ങള്‍ക്കിടയില്‍ വലിയ ഇടവേള വരുന്നത് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. ഐപിഎല്‍ കാരണമാണ് ഇന്ത്യ തോറ്റത് എന്ന് ഞാന്‍ പറയില്ല. ഐപിഎല്ലിലൂടെ മികച്ച ട്വന്റി20 ടീം ആവാം എന്നേ ഞാന്‍ പറയുകയുള്ളു എന്നും ആകാശ് ചോപ്ര പറഞ്ഞു. 

ട്വന്റി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തേക്ക് പോവുന്നതോടെ വലിയ വിമര്‍ശനമാണ് ഇന്ത്യക്ക് നേരെ ഉയരുന്നത്. ആറ് മാസത്തോളമായി ബയോ ബബിളില്‍ തുടരുന്നത് മടുപ്പിക്കുന്നതായി ഇന്ത്യന്‍ താരങ്ങളില്‍ പലരും തുറന്നു പറഞ്ഞു. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ രോഹിത്തിനെ മൂന്നാമത് ഇറക്കി ഉള്‍പ്പെടെ ഇന്ത്യ എടുത്ത തീരുമാനങ്ങള്‍ വലിയ തോതില്‍ വിമര്‍ശിക്കപ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT