'ചെറിയ പെണ്‍കുട്ടികളുമായി നിരവധി തവണ സെക്‌സില്‍ ഏര്‍പ്പെട്ടു'; ലൈംഗിക ആരോപണം നേരിടുന്ന  ജെയിംസ് ഫ്രാങ്കോയുടെ പുസ്തകം വിവാദമാകുന്നു

നായകനെതിരേ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബുക്കിലെ വിവാദ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്
'ചെറിയ പെണ്‍കുട്ടികളുമായി നിരവധി തവണ സെക്‌സില്‍ ഏര്‍പ്പെട്ടു'; ലൈംഗിക ആരോപണം നേരിടുന്ന  ജെയിംസ് ഫ്രാങ്കോയുടെ പുസ്തകം വിവാദമാകുന്നു

ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനിന് പിന്നാലെ നടന്‍ ജെയിംസ് ഫ്രാങ്കോയ്ക്ക് നേരെ ലൈംഗീക ആരോപണം. സംഭവം വിവാദമായതോടെ താരത്തിന്റെ അര്‍ദ്ധ ആത്മകഥയില്‍ ചില ഭാഗങ്ങള്‍ ചര്‍ച്ചയാവുകയാണ്. ചെറിയ പെണ്‍കുട്ടികളുമായി നിരവധി തവണ ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് ഫ്രാങ്കോ 'ആക്‌റ്റേഴ്‌സ് അനോണിമസ്' എന്ന ബുക്കില്‍ എഴുതിയിരിക്കുന്നത്. ലൈംഗീകമായി ഉപയോഗിച്ചു എന്നാരോപിച്ചു അഞ്ച് സ്ത്രീകള്‍ രംഗത്തെത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ട് ലോസ് ഏഞ്ചല്‌സ് ടൈംസാണ് പ്രസിദ്ധീകരിച്ചത്. 

എന്നാല്‍ തനിക്ക് എതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അദ്ദേഹം തള്ളി. ആരോപണങ്ങളെല്ലാം കൃത്യമല്ലാത്തവയാണെന്നും എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ച തുടരാന്‍ തയാറാണെന്നും ഒരു പരിപാടിക്കിടെ ഫ്രാങ്കോ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ആക്‌റ്റേഴ്‌സ് അനോണിമസ് എന്ന നോവല്‍ 2013 ലാണ് പുറത്തിറങ്ങിയത്. നായകനെതിരേ ആരോപണം ഉയര്‍ന്നതിന് പിന്നാലെ ബുക്കിലെ വിവാദ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. 

'ഞാന്‍ നിരവധി തവണ ലൈംഗികബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. പ്രശംസ്തി നിലനിര്‍ത്താനായി നിരവധി നായികമാര്‍ ഇതിന് തയാറാകും'. ജെയിംസ് ഫ്രാങ്കോ ഒരു ചാപ്റ്ററില്‍ എഴുതി. 'തന്റെ ഭൂരിഭാഗം സഹപ്രവര്‍ത്തകയ്ക്കുമൊപ്പം ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി ജോലി ചെയ്യുന്നതിനാല്‍ ഏതെങ്കിലും ഒരാളെങ്കിലും എല്ലാ രാത്രിയിലുമുണ്ടാകും'- അദ്ദേഹം തുടര്‍ന്നു. ഫോട്ടോ അയച്ചു തന്ന് ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ തയാറായി വരുന്ന പെണ്‍കുട്ടികളക്കുറിച്ചും നടന്‍ ബുക്കില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആക്റ്റിംഗ് ക്ലാസ്സിലും ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് നടനെതിരേ ഉയരുന്ന ആരോപണം. ചെറുപ്പക്കാരായ ആരാധികമാരാണ് ആരോപണം നടത്തിയിരിക്കുന്നവരില്‍ കൂടുതല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com