'നാളെ കല്യാണം കഴിക്കണം, നാളെ ഇല്ലെങ്കില്‍ പിന്നെ ഒരിക്കലും ഇല്ല'; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് അനില്‍ കപൂര്‍

ഭാര്യ സുനിത കപൂറിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്
'നാളെ കല്യാണം കഴിക്കണം, നാളെ ഇല്ലെങ്കില്‍ പിന്നെ ഒരിക്കലും ഇല്ല'; പ്രണയത്തെക്കുറിച്ച് മനസ് തുറന്ന് അനില്‍ കപൂര്‍

ല്ലാം ആരംഭിക്കുന്നത് ഒരു ഫോണ്‍ കോളില്‍ നിന്നാണ്. ആ ഫോണ്‍ കോള്‍ പിന്നീട് സൗഹൃദവും പ്രണയവുമായി മാറി. 45 വര്‍ഷം നീണ്ട തന്റെ പ്രണയത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ബോളിവുഡ് സൂപ്പര്‍താരം അനില്‍ കപൂര്‍. ഭാര്യ സുനിത കപൂറിനെ പരിചയപ്പെട്ടതുമുതലുള്ള കാര്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുടെയും മറ്റും യഥാര്‍ത്ഥ ജീവിതം പറയുന്ന ഹ്യുമന്‍സ് ഓഫ് ബോംബെയുടെ ഫേയ്‌സ്ബുക് പേജിലൂടെയാണ് തന്റെ സോള്‍മേറ്റിനെക്കുറിച്ച് അദ്ദേഹം പറയുന്നത്. 

ബോളിവുഡ് ലോകത്തേക്ക് കടക്കുന്നതിന് മുന്‍പാണ് അനില്‍ കപൂര്‍ സുനിതയുമായി അടുക്കുന്നത്. ഫോണ്‍വിളിച്ച് പറ്റിക്കാനായി അനിലിന്റെ ഒരു സുഹൃത്താണ് സുനിതയ്ക്ക് അദ്ദേഹത്തിന്റെ നമ്പര്‍ നല്‍കുന്നത്. തന്റെ പ്രണയത്തോട് താരം ആദ്യമായി സംസാരിക്കുന്നത് അങ്ങനെയാണ്. 'അവളുടെ ശബ്ദവുമായാണ് താന്‍ ആദ്യമായി പ്രണയത്തിലാകുന്നത്'- അനില്‍ കപൂര്‍ പറഞ്ഞു. 

മറ്റൊരാള്‍ക്ക് വേണ്ടിയാണ് ഇരുവരുടേയും സൗഹൃദം ആരംഭിക്കുന്നത്. അനില്‍ കപൂറിന് ഇഷ്ടം തോന്നിയ ഒരു പെണ്‍കുട്ടിയെക്കുറിച്ചായിരുന്നു ആദ്യം സംസാരിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ഹൃദയം തകര്‍ത്തുകൊണ്ട് ആ പെണ്‍കുട്ടി ആപ്രത്യക്ഷയായി. അതോടെയാണ് സുനിതയുമായുള്ള സൗഹൃദം കൂടുതല്‍ ശക്തമാകുന്നത്. പിന്നീട് എല്ലാം സുനിത മാത്രമായി മാറി. 

അഭിനയിച്ച കഥാപാത്രങ്ങളെ പോലെയായിരുന്നില്ല അദ്ദേഹത്തിന്റെ പ്രണയം. തന്റെ പ്രണയിനിയാകുമോ എന്ന് അദ്ദേഹത്തിന് സുനിതയോട് ചോദിക്കേണ്ടിവന്നിട്ടില്ല. അത് തങ്ങള്‍ തിരിച്ചറിയുകയായിരുന്നു എന്നാണ് പറയുന്നത്. 

ബോളിവുഡിലെ താന്‍ ബുദ്ധിമുട്ടിയ സമയത്ത് തനിക്ക് ശക്തമായ പിന്തുണ നല്‍കിക്കൊണ്ട് സുനിത നിന്നത് എങ്ങനെയാണെന്നും അദ്ദേഹം വിവരിക്കുന്നുണ്. ലിബറലായ ഒരു കുടുംബത്തില്‍ നിന്നാണ് സുനിത വന്നത്. ബാങ്കറിന്റെ മകളായിരുന്നു. ബസില്‍ ഒരു മണിക്കൂര്‍ കൊണ്ട് എത്തുമെന്ന് പറയുമ്പോള്‍ ടാക്‌സിയില്‍ വേഗം എത്താനായിരിക്കും അവള്‍ പറയുക. തന്റെ കൈയില്‍ അതിനുള്ള പണമില്ലെന്നു പറഞ്ഞാല്‍ നീ വരൂ, ടാക്‌സിയുടെ പൈസ ഞാന്‍ കൊടുത്തോളാം എന്നായിരിക്കും മറുപടി. 

ബോളിവുഡില്‍ അനില്‍ കപൂറിന് ബ്രേക്ക് നല്‍കിയ 'മേരി ജംഗ്‌' എന്ന ചിത്രത്തിന് ശേഷമാണ് വിവാഹകാര്യത്തെക്കുറിച്ച് ചോദിക്കാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ടായത്. ഞാന്‍ സുനിതയെ വിളിച്ചു പറഞ്ഞു' നാളെ നമുക്ക് വിവാഹം കഴിക്കണം- നാളെ അല്ലെങ്കില്‍ ഒരിക്കലുമില്ല' അടുത്ത ദിവസം പത്ത് പേരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി അദ്ദേഹം പറഞ്ഞു. 

സിനിമ ഷൂട്ടിങ്ങിന്റെ തിരക്കിനിടയില്‍ അനില്‍ കപൂറിന് ഹണിമൂണിന് പോകാന്‍ പറ്റിയില്ല. പക്ഷേ സുനിത വിദേശത്തുപോയി ഹണിമൂണ്‍ അടിച്ചുപൊളിക്കുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ഷൂട്ടിങ്ങിനായി ഞാന്‍ പോയി. അപ്പോള്‍ മാഡം എന്നെ കൂട്ടാതെ വിദേശത്തു ഹണിമൂണിന് പോയി. 45 വര്‍ഷമായി തങ്ങളുടെ സൗഹൃദവും പ്രണയവുമെല്ലാം തുടങ്ങിയിട്ടെങ്കിലും ഇപ്പോഴാണ് തങ്ങള്‍ പ്രണയത്തിലായത് എന്ന ചിന്തയാണ് അനില്‍ കപൂറിന്. താന്‍ രാവിലെ ഉണരുന്നതിനുള്ള കാരണം സുനിതയാണെന്നാണ് അദ്ദേഹം പറഞ്ഞ് നിര്‍ത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com