വിവാഹശേഷം പ്രിയങ്ക ചോപ്ര പേര് മാറ്റി: ഇതിന് പിന്നിലെ കാരണം കേട്ടാല്‍ ഞെട്ടും

പ്രിയങ്ക ചോപ്ര ജൊനാസ് എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം പേര് മാറ്റിയിരിക്കുന്നത്. 
വിവാഹശേഷം പ്രിയങ്ക ചോപ്ര പേര് മാറ്റി: ഇതിന് പിന്നിലെ കാരണം കേട്ടാല്‍ ഞെട്ടും

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജൊനാസും വിവാഹിതരായിട്ട് ഒരാഴ്ചയാകുന്നു. നികിന്റെ സ്‌നേഹമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമെന്ന് പ്രിയങ്ക വിവാഹശേഷം പറഞ്ഞിരുന്നു. ഇപ്പോള്‍, വിവാഹത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തന്റെ പേര് മാറ്റിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര. പ്രിയങ്ക ചോപ്ര ജൊനാസ് എന്നാണ് ഇന്‍സ്റ്റാഗ്രാമില്‍ താരം പേര് മാറ്റിയിരിക്കുന്നത്. 

വിവാഹശേഷം താരങ്ങള്‍ പേരിനൊപ്പം ഭര്‍ത്താവിന്റെ പേര് ചേര്‍ക്കുന്നത് പുതിയ സംഭവമൊന്നുമല്ല. ഐശ്വര്യ റായ്, സോനം കപൂര്‍, കരീന കപൂര്‍ തുടങ്ങിയ താരങ്ങളെല്ലാം വിവാഹ ശേഷം പേര് മാറ്റിയിരുന്നു. പക്ഷേ പ്രിയങ്കയുടെ പേര് മാറ്റം മാത്രം ഇത്ര വലിയ ചര്‍ച്ചയാകാന്‍ കാരണമുണ്ട്. 

കഴിഞ്ഞ ദിവസമാണ് പ്രിയങ്കയുടെ ഭാവിയെ സംബന്ധിച്ച പ്രവചനങ്ങളുമായി ന്യൂമറോളജിസ്റ്റ് സഞ്ജയ് ബി ജുമാനി രംഗത്ത് വന്നത്. പതിമൂന്ന് വര്‍ഷം മുന്‍പ് പ്രിയങ്കയുടെ ഭാവിയെക്കുറിച്ച് പ്രവചിച്ച് വാര്‍ത്തകളിലിടം നേടിയ വ്യക്തിയാണ് ജുമാനി. അന്ന് മുപ്പത്തിയാറാം വയസില്‍ പ്രിയങ്ക വിവാഹിതയാകുമെന്നും., 45ല്‍ രാഷ്ട്രീയത്തില്‍ ഒരു കൈ നോക്കുമെന്നും അതില്‍ ഏറെക്കുറെ വിജയം നേടുമെന്നും ജുമാനി പ്രവചിച്ചിരുന്നു. 

വിവാഹം സംബന്ധിച്ച പ്രവചനം സത്യമായതോടെ നവദമ്പതികള്‍ക്ക് ജീവിത വിജയത്തിനും ദാമ്പത്യ ഐക്യത്തിനും വേണ്ട നിര്‍ദേശങ്ങളുമായി ജുമാനി വീണ്ടും കഴിഞ്ഞ ദിവസം രംഗത്ത് വന്നു. പ്രിയങ്ക ചോപ്ര എന്ന പേര് ഇവരുടെ ദാമ്പത്യത്തിനു നല്ലതായി ഭവിക്കില്ലെന്നും. അത് കൂട്ടുമ്പോള്‍ കിട്ടുന്ന നമ്പര്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവഞ്ചനയും ചതിയുമാണ് സൂചിപ്പിക്കുന്നതെന്നും ജുമാനി പറഞ്ഞിരുന്നു.

എന്നാല്‍ ജോനാസ് എന്ന ഇനീഷ്യല്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം ചേര്‍ത്താല്‍ ലഭിക്കുന്ന നമ്പര്‍ ഭാഗ്യം കൊണ്ടുവരും. അത് ജീവിത വിജയവും അംഗീകാരവും ഭാഗ്യവും സന്തോഷവും നിറഞ്ഞ ഭാവി സമ്മാനിക്കും എന്നായിരുന്നു ജുമാനിയുടെ നിര്‍ദേശം. ഇതിനു പുറമെ ന്യൂമറോളജി പ്രകാരം പ്രിയങ്കയുടെ പ്രകൃതം എടുത്തു ചാട്ടവും ആധിപത്യ മനോഭാവവും നിറഞ്ഞതാണെന്നും അതിനാല്‍ നിക് അല്പം ജാഗ്രത പുലര്‍ത്തണമെന്നും ജുമാനി ഉപദേശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com