'കൈയില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി തന്നു'; ഇഷ്ടതാരത്തെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് വിജയ് ആരാധിക

ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല
'കൈയില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു, ചിരിച്ചോണ്ട് കൈ നീട്ടി തന്നു'; ഇഷ്ടതാരത്തെ ആദ്യമായി കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് വിജയ് ആരാധിക

സ്‌ക്രീനുകളില്‍ മാത്രം കാണുന്ന താരങ്ങളെ നെഞ്ചിലേറ്റുന്ന ആരാധകരുടെ സ്‌നേഹത്തെപ്പറ്റി നമ്മള്‍ മുന്‍പും കേട്ടിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ ശരണ്യയും ഒരു കട്ട ആരാധികയാണ്. തമിഴ് സൂപ്പര്‍താരം വിജയാണ് ശരണ്യയുടെ ആരാധനാപാത്രം. തന്റെ പ്രിയ താരത്തെ ആദ്യമായി കണ്ടതിനെക്കുറിച്ചുള്ള ശരണ്യയുടെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. എല്ലാ വര്‍ഷവും വിജയ് തന്റെ ആരാധകരെ കാണാനും അവരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്. ഇത്തവണ നടത്തിയ ഫാന്‍ മീറ്റില്‍ കേരളത്തില്‍ നിന്ന് പോയവരില്‍ ശരണ്യയുമുണ്ടായിരുന്നു. ഒരിക്കലും നടക്കുമെന്ന് വിചാരിക്കാത്ത ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ഈ വിജയ് ആരാധിക.

ശരണ്യയുടെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഓര്‍മ്മ വച്ച കാലം മുതല്‍ മനസ്സില്‍ പതിഞ്ഞ മുഖം. പലപ്പോഴും വിചാരിക്കും നേരില്‍ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് പ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ്‌യെ കാണാന്‍ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്. അണ്ണന്‍ പറഞ്ഞിട്ടുണ്ട്, 'Namukkanat rain varonanna nam konja neram platformile wait panni than aakanam ' വര്‍ഷങ്ങളായി കാത്തിരുന്നു കണ്ടു. കാണാന്‍ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകര്‍ക്കും ആ ഭാഗ്യം കിട്ടും. അണ്ണനെ ഇഷ്ടപ്പെടുന്നവര്‍ അണ്ണന്റെ വാക്കും കേള്‍ക്കും. 

അണ്ണന്റെ ഹേറ്റേഴ്‌സിനോട് ഒന്ന് പറയട്ടെ.. ഈ മനുഷ്യനെ ഒന്ന് നേരിട്ട് കണ്ടു നോക്കു ഒരു താരജാടയുമില്ലാതെ സ്വന്തം ആരാധകരെ സഹോദരങ്ങള്‍ ആയി കാണുന്ന ഈ മനുഷ്യനെ ആരാധിക്കുന്നതില്‍ അഭിമാനമേയുള്ളൂ...... 

കണ്ട നിമിഷം ഞാന്‍ ഒന്ന് ഞെട്ടി അണ്ണനെ കണ്ടു സ്റ്റക്ക് ആയി. പറയണം എന്ന് വിചാരിച്ചു കൊണ്ട് പോയത് ഒന്നും പറയാന്‍ പറ്റിയില്ല. എന്റെ പകര്‍ച്ച കണ്ടപ്പോള്‍ തന്നെ അണ്ണന്‍ എന്നോട് അടുത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കയ്യില്‍ പിടിച്ചോട്ടെ എന്ന് ചോദിച്ചു ചിരിച്ചോണ്ട് കൈ നീട്ടി തന്നു. എന്നോട് ക്യാമെറയില്‍ നോക്കാന്‍ പറഞ്ഞു. പക്ഷെ നോക്കിയത് എനിക്ക് ഓര്‍മയില്ല, അണ്ണന് അഡ്വാന്‍സ് ബര്‍ത്ത് ഡേ വിഷ് ചെയ്തു. 'റൊമ്പ നന്‍ട്രി അമ്മാ കണ്ടിപ്പാ സാപ്പിട്ടിട്ടു പോങ്കെ ' എന്ന് പറഞ്ഞു. എന്തു സ്വീറ്റ് വോയിസ് ആണ് ആഗ്രഹിച്ച ജീവിതവും കിട്ടി.. ഏറ്റവും വല്യ സ്വപ്നവും നടന്നു. എന്റെ സ്വപ്നം നിറവേറ്റാന്‍ സഹായിച്ച VMI HEAD BUSSY ANAND സര്‍ നും തിരുനെല്‍വേലി SAJI ചേട്ടനും സെബാസ്റ്റ്യന്‍ ചേട്ടനും എന്റെ VISAKHETTANUM SARATHETTANUM കുടുംബത്തിനും ഒരായിരം നന്ദി.

ഒരേയൊരു വിഷമമേയുള്ളു അണ്ണനെ ഒരു 7 സെക്കന്റ് മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു എന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com