റിഹേഴ്‌സല്‍ സമയത്ത് വല്ലാത്ത അടുപ്പം കാട്ടി; രക്ഷിതാക്കളെക്കാള്‍ വിശ്വസിച്ചു; രജനി ചിത്രത്തിലെ നടിക്കെതിരെ ഗുരുതര ആരോപണം

റിഹേഴ്‌സല്‍ സമയത്ത് വല്ലാത്ത അടുപ്പം കാട്ടി - രക്ഷിതാക്കളെക്കാള്‍ വിശ്വസിച്ചു - രജനി ചിത്രത്തിലെ നടിക്കെതിരെ ഗുരുതര ആരോപണം
റിഹേഴ്‌സല്‍ സമയത്ത് വല്ലാത്ത അടുപ്പം കാട്ടി; രക്ഷിതാക്കളെക്കാള്‍ വിശ്വസിച്ചു; രജനി ചിത്രത്തിലെ നടിക്കെതിരെ ഗുരുതര ആരോപണം

ചെന്നൈ: മീ ടു വെളിപ്പെടുത്തലുകള്‍ തുടരുന്നു.  തമിഴ് സിനിമാലോകത്തെ ശ്രദ്ധേയതാരം മായാ എസ് കൃഷ്ണനെതിരെ ലൈംഗികാരോപണവുമായി തീയേറ്റര്‍ കലാകാരി അനന്യ രാമപ്രസാദാണ് രംഗത്തെത്തിയത്. പുരുഷനാണ് തന്നെ പീഡിപ്പിച്ചതെങ്കില്‍ അത് തിരിച്ചറിയാന്‍ എളുപ്പമായിരുന്നു. എന്നെ പീഡിപ്പിച്ചത് ഒരു സ്ത്രീയായതു കൊണ്ടാണ് ഞാന്‍ വിഷമിച്ചത്. ചികിത്സയ്ക്ക് ശേഷമാണ് ഞാന്‍ അനുഭവിച്ച ദുരിതത്തിന്റെ വ്യാപതി മനസിലാക്കാന്‍ സാധിച്ചതെന്ന് നടി ഫെയസ്ബുക്കില്‍ കുറിച്ചു. 

രണ്ട് വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് അനന്യ വ്യക്തമാക്കുന്നു. മഗളിര്‍ മട്ടും, തൊടരി എന്നീ ചിത്രങ്ങളിലൂടെ പ്രസിദ്ധയായ മായ രജനികാന്ത് നായകനായ 2.0 വിലും പ്രധാനമായ വേഷം ചെയ്യുന്നുണ്ട്. 

അനന്യ രാമപ്രസാദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

2016 ലാണ് ഞാന്‍ മായയെ ആദ്യമായി കാണുന്നത്. അന്നെനിക്ക് പതിനെട്ടും അവള്‍ക്ക് 25 ഉം വയസ്സായിരുന്നു. എന്റെ ആദ്യ സിനിമയുടെ റിഹേഴ്‌സലായിരുന്നു. അവള്‍ അറിയപ്പെടുന്ന താരവും ഞാനൊരു തുടക്കകാരിയും. റിഹേഴ്‌സല്‍ സമയത്ത് അവര്‍ എന്നോട് വല്ലാത്ത അടുപ്പം കാട്ടി, നിനക്ക് മികച്ച ഭാവിയുണ്ടെന്ന് തോളില്‍ തട്ടി പറഞ്ഞു അസ്വാഭാവികത തോന്നിയില്ല ഏറെ സന്തോഷം തോന്നുകയും ചെയ്തു. പെട്ടെന്ന് ഞങ്ങള്‍ അടുത്തു. മികച്ച കൂട്ടുകാരായി. എന്റെ രക്ഷിതാക്കളെക്കാള്‍ വിശ്വാസം എനിക്ക് അവളെയായിരുന്നു. എന്റെ കരീയറിലെ തീരുമാനം വരെ എടുക്കുന്നത് മായയെന്ന നില വന്നു. പതുക്കെ പതുക്കെ എന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് അവരായി. ഞാന്‍ ആരോട് മിണ്ടണം ആരോട് മിണ്ടരുത് എന്നൊക്കെ അവള്‍ തീരുമാനിക്കാന്‍ തുടങ്ങി. 

ആരോഗ്യകരമായ ബന്ധം എന്ന് ഞാന്‍ കരുതിയത് എന്റെ ഏറ്റവും വലിയ പേടിസ്വപ്നമായി മാറാന്‍ തുടങ്ങി.എന്റെ ജീവിതത്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈയാളിയ അവര്‍ എന്നെ മറ്റുള്ളവരില്‍ നിന്ന് അറുത്തുമാറ്റുകയും ചെയ്തു. മറ്റുള്ളവരോട് സംസാരിക്കുന്നത് നിര്‍ത്തുക മാത്രമല്ല, എന്റെ സുഹൃത്തുക്കളെക്കുറിച്ച് എന്നോടും എന്നെ കുറിച്ച് അവരോടും കള്ളങ്ങള്‍ പറഞ്ഞുതുടങ്ങി. ക്രമേണ ഞാന്‍ അവരെ വെറുക്കുന്നതു വരെ എത്തിച്ചു കാര്യങ്ങള്‍. ഞാന്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷിതാക്കളെ അവഗണിക്കുകയും അവരോട് കള്ളം പറയുകയും ചെയ്തു തുടങ്ങി. അങ്ങനെ എനിക്ക് ഏറ്റവും പ്രിയപ്പെട്ടതെല്ലാം അവര്‍ നശിപ്പിച്ചു. അവരെ സന്തോഷിപ്പിക്കാന്‍ ഞാന്‍ എന്തും ചെയ്യുമായിരുന്നു. ഇല്ലെങ്കില്‍ അവര്‍ എന്നെ അധിക്ഷേപിക്കുകയോ അല്ലെങ്കില്‍ ദിവസങ്ങളോളം എന്നോട് മിണ്ടാതിരിക്കുകയോ ചെയ്യുമായിരുന്നു. 
എന്റെ മുന്നോട്ടുളള ദിവസങ്ങള്‍ കടുത്ത മാനസികവൃഥയുടേതായിരുന്നു. സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ എനിക്ക് കഴിയാതെ വന്നു. അവരുടെ വീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. ഒരേ കിടക്കയിലാണ് ഞങ്ങള്‍ ഉറങ്ങിയിരുന്നത്. യാതൊരു ലൈംഗിക തൃഷ്ണയും ഇല്ലാതെയായിരുന്നു ഞങ്ങള്‍ ഇടപെട്ടിരുന്നത്. പിന്നെ കഥയാകെ മാറാന്‍ തുടങ്ങി. മായയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത എനിക്ക് അനുഭവപ്പെട്ടു തുടങ്ങി. എന്നെ അവര്‍ കടന്നു പിടിച്ചു ചുംബിച്ചു. നെറ്റിയിലും കഴഉത്തിലും കവിളും മാറി മാറി ചുംബിച്ചു. ഞാന്‍ വല്ലാതെ ഭയന്നു. വല്ലാത്ത കെണിയില്‍പ്പെട്ടതു പോലെയുളള അനുഭവം. വൈകാരികമായി തകര്‍ന്നു. സുഹൃത്തുക്കള്‍ തമ്മില്‍ ഇതൊക്കെ സ്വഭാവികമാണന്ന് എന്നോട് അവര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com