സ്വന്തമായി വീടു പോലുമില്ല, പഠിപ്പിച്ചത് തന്നെ വലിയ കാര്യം, അതിനിടയില്‍ പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ; ട്രോളുകൾക്ക് മറുപടിയുമായി ജഗദീഷ് 

യേശുദാസോ എം.ജി. ശ്രീകുമാറോ ആകാൻ തനിക്കു കഴിയില്ലെന്നാണ് ജഗദീഷിന്റെ വാക്കുകൾ
സ്വന്തമായി വീടു പോലുമില്ല, പഠിപ്പിച്ചത് തന്നെ വലിയ കാര്യം, അതിനിടയില്‍ പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ; ട്രോളുകൾക്ക് മറുപടിയുമായി ജഗദീഷ് 

ട്രോളർമാരുടെ സ്ഥിരം വിഷയങ്ങളിൽ ഒന്നാണ് ജഗദീഷിന്റെ പാട്ടുകൾ. ചാനൽ പരിപാടികൾക്കിടയിലും സ്റ്റേജ് ഷോകളിലും ജഗദീഷ് പാടുന്ന പാട്ടുകൾ പരിഹാസരൂപേണയാണ് പലപ്പോഴും സമൂഹമാധ്യമങ്ങളിൽ ഉപയോഗിക്കപ്പെടുന്നത്. എന്നാൽ ഈ പരിഹാസങ്ങളൊക്കെ കേട്ട് പാട്ട് നിർത്താനൊന്നും ജഗദീഷ് ഒരുക്കമല്ല. പാട്ട്  പാടുമ്പോൾ അതിനെ ക്ലാസിക്കല്‍ മ്യൂസിക്കിന്റെ മത്സരമായിട്ടല്ല കാണുന്നതെന്നും തന്നെ സംബന്ധിച്ചിടത്തോളം പാട്ട് ഒരു എന്റർടെയ്ൻമെന്റ് മാത്രമാണെന്നുമാണ് കളിയാക്കലുകൾക്കുള്ള താരത്തിന്റെ മറുപടി. 

യേശുദാസോ എം.ജി. ശ്രീകുമാറോ ആകാൻ തനിക്കു കഴിയില്ലെന്നാണ് ജഗദീഷിന്റെ വാക്കുകൾ. അഞ്ചാം വയസ്സില്‍ ആകാശവാണിയിലെ ഹിന്ദിഗാനങ്ങള്‍ കേട്ടാണ് പാട്ട് പാടാൻ തുടങ്ങിയത്. അന്ന് ഞാൻ പാടുന്നത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല. എന്നാലും സ്വയം പാടും. വേറെ വേദിയൊന്നുമില്ലല്ലോ, ജഗദീഷ് പറയുന്നു. 

"ഞങ്ങള്‍ ആറുമക്കളാണ്. പഠിച്ച് രക്ഷപ്പെടാനാണ് അച്ഛന്‍ എപ്പോഴും പറയുന്നത്. അന്ന് ഞങ്ങള്‍ക്കു സ്വന്തമായി വീടു പോലുമില്ല. എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ശമ്പളം കൊണ്ട് അച്ഛന്‍ ഞങ്ങളെ പഠിപ്പിച്ചത് തന്നെ വലിയ കാര്യമാണ്. അതിനിടയില്‍ എനിക്ക് പാട്ടു പഠിക്കണമെന്ന് പറയാന്‍ പറ്റുമോ. എന്തായായാലും ഒരു കാര്യത്തില്‍ സന്തോഷമുണ്ട്. അച്ഛന്റെ ആഗ്രഹം പോലെ ഞങ്ങള്‍ മക്കളെല്ലാവരും സര്‍ക്കാര്‍ ജോലി വാങ്ങി", ജഗദീഷ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com