ഓട്ടര്‍ഷ കണ്ടു, മുന്നൂറ് രൂപ സ്വാഹ എന്ന്‌ പ്രേക്ഷകന്‍; അക്കൗണ്ട് വിവരങ്ങൾ തരൂ എന്ന് അനുശ്രീ (വിഡിയോ) 

അനുശ്രീ നായികയായെത്തുന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണവുമൊക്കെ പങ്കുവയ്ക്കാൻ ഫേസ്ബുക്ക് ലൈവിലെത്തിയതായിരുന്നു താരം
ഓട്ടര്‍ഷ കണ്ടു, മുന്നൂറ് രൂപ സ്വാഹ എന്ന്‌ പ്രേക്ഷകന്‍; അക്കൗണ്ട് വിവരങ്ങൾ തരൂ എന്ന് അനുശ്രീ (വിഡിയോ) 

ട്ടർഷ കണ്ടു മുന്നൂറ് രൂപ നഷ്ടപ്പെട്ടെന്നു പറഞ്ഞ പ്രേക്ഷകന് മറുപടിയുമായി നടി അനുശ്രീ. അനുശ്രീ നായികയായെത്തുന്ന ചിത്രം തീയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങളും പ്രേക്ഷക പ്രതികരണവുമൊക്കെ പങ്കുവയ്ക്കാൻ ഫേസ്ബുക്ക് ലൈവിലെത്തിയതായിരുന്നു താരം. ഇതിനിടയിലാണ് കുണ്ടിലും കുഴിയിലും വീണ് മനം മടുപ്പിച്ച് കൊല്ലുന്ന ഓട്ടര്‍ഷ, മുന്നൂറ് രൂപ സ്വാഹ. അവസാനം ഇറങ്ങി ഓടി’ എന്ന് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്. എന്നാൽ നഷ്ടമായ തുക താൻ തിരികെ നൽകാമെന്നായിരുന്നു അനുശ്രിയുടെ മറുപടി.

എന്തുകൊണ്ടാണ് അദ്ദേഹം 300രൂപ പോയെന്ന് പറയുന്നതെന്ന് അറിയില്ല. പൈസ പോയതിൽ അത്രയ്ക്ക് വിഷമമുണ്ടെങ്കിൽ എനിക്കൊരു ഔദ്യോ​ഗിക ഫേസ്ബുക്ക് പേജുണ്ട് അതിലേക്ക് താങ്കളുടെ ഫോൺ നമ്പറും അക്കൗണ്ട് വിവരങ്ങളും അയച്ചുനൽകിയാൽ 300രൂപ ഞാൻ രണ്ടു ദിവസത്തിനകം തിരികെ നൽകാം. 300രൂപയ്ക്ക് ഇനി ജിഎസ്ടി വരുമോ എന്നറിയില്ല. പെട്ടെന്ന് തന്നെ പൈസ തരാം. അങ്ങനെ നഷ്ടക്കച്ചവടത്തിന് ആരും ഓട്ടർഷയുടെ കൂടെ നിൽക്കണ്ട. മറക്കാതെ വിവരങ്ങൾ അയച്ചു നൽകൂ, താരം പറഞ്ഞു. 

ഒരുപാട് പേർ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറയുന്നുണ്ടെന്നു ചിലർ മെച്ചപ്പെടുത്താനുള്ള കാര്യങ്ങളും പറഞ്ഞുതരുന്നുണ്ടെന്നും താരം ലൈവിൽ പറഞ്ഞു. ആദ്യമായാണ് തനിക്ക് പണം നഷ്ടപ്പെട്ടെന്ന് ഒരാൾ പറയുന്നതെന്നും അതിന്റെ കാരണം തനിക്ക് മനസിലായില്ലെന്നും എന്നാൽ പണം താൻ നൽകുമെന്നും അനുശ്രീ വീണ്ടും ആവർത്തിച്ചു. 

തേപ്പ് വേഷങ്ങൾ ഇനി ചെയ്യുമോ, തമിഴിൽ എന്നാണ് ഒരു സിനിമ, ഓട്ടോ ഓടിച്ച അനുഭവങ്ങൾ തുടങ്ങി രസകരമായ വിശേഷങ്ങൾ  നിരവധി ആളുകൾ ലൈവിൽ താരത്തോട് ചോദിച്ചു. നിങ്ങളിലെ നടിയെ ഇഷ്ടമാണ്, പക്ഷെ നിങ്ങളുടെ രാഷ്ട്രീയത്തോടു വെറുപ്പമാണെന്നു പറഞ്ഞ പ്രേക്ഷനോട് ‘നമുക്കങ്ങനെ രാഷ്ട്രീയമൊന്നുമില്ലേ’ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com