പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാറിൽ സാമൂതിരിയാകുന്നത് മുകേഷ്

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്‌ ബഡ്‌ജറ്റ് ചിത്രം മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിനൊപ്പം മുകേഷ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു.
പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ മരക്കാറിൽ സാമൂതിരിയാകുന്നത് മുകേഷ്

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്‌ ബഡ്‌ജറ്റ് ചിത്രം മരയ്‌ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ മോഹൻലാലിനൊപ്പം മുകേഷ് ഒരു പ്രധാന വേഷത്തിൽ എത്തുന്നു. സാമൂതിരിയുടെ വേഷമാണ് മുകേഷ് അവതരിപ്പിക്കുന്നത്. ആദ്യമായാണ് മുകേഷ് ഒരു ചരിത്ര സിനിമയിൽ അഭിനയിക്കുന്നത്. കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയ ശക്‌തമായ രാജവംശമാണ് സാമൂതിരിമാരുടേത്. സമൂതിരിയുടെ കപ്പൽപ്പടയുടെ നായകനായിരുന്നു കുഞ്ഞാലിമരയ്ക്കാർ.

കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്.മഞ്ജു വാര്യരാണ് മോഹൻലാലിന്റെ നായികയായി അഭിനയിക്കുന്നത്.കുഞ്ഞാലി മരയ്ക്കാറുടെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. പ്രണവിന്റെ ജോടിയാകുന്നത് പ്രിയദർശന്റെ മകൾ കല്യാണിയാണ്. പ്രിയന്റെ മകൻ സിദ്ധാർത്ഥും ഈ ചിത്രത്തിലൂടെ അരങ്ങേറ്റംകുറിക്കുന്നുണ്ട്. അഭിനേതാവായിട്ടല്ലെന്ന് മാത്രം. ചിത്രത്തിന്റെ വി.എഫ്.എക്സിന്റെ മേൽനോട്ടം വഹിക്കുന്നത് സിദ്ധാ‌‌ർത്ഥാണ്.

ചിത്രത്തിൽ ആകെ നാല് നായികമാരാണുള്ളത്.കീർത്തി സുരേഷാണ് മൂന്നാമത്തെ നായിക. നാലാമത്തെ നായിക ആരായിരിക്കണമെന്നതിനെ പറ്റി അന്തിമ തീരുമാനമായിട്ടില്ല.നെടുമുടി വേണുവും ഒരു സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ സന്തോഷ്. ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. നൂറ് കോടി ബഡ്ജറ്റിലൊരുങ്ങുന്ന മരയ്ക്കാറിന്റെ ചിത്രീകരണം നവംബർ 15ന് ഹൈദരാബാദിൽ തുടങ്ങും. സാബു സിറിൾ പ്രൊഡക്‌ഷൻ ഡിസൈനറായും ഗിരീഷ് മേനോൻ കലാസംവിധായകനായും തിരു കാമറാമാനായും പ്രവർത്തിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com