തിരുവനന്തപുരം : ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആനന്ദവല്ലി അന്തരിച്ചു. 62 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1992 ല്‍ പുറത്തിറങ്ങിയ ആധാരം എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. നാടക നടിയും റേഡിയോ അനൗണ്‍സറുമായി ജോലി നോക്കിയ ആനന്ദവല്ലി ഏതാനും സിനിമകളില്‍ അഭിനയിച്ചു.
കാട് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമയിൽ പ്രവേശിക്കുന്നത്. 1973 ല്‍ ദേവി കന്യാകുമാരി എന്ന ചിത്രത്തില്‍ നടി രാജശ്രീയ്ക്ക് ശബ്ദം നല്‍കിക്കൊണ്ടാണ് ഡബ്ബിംഗ് രംഗത്തേക്ക് പ്രവേശിക്കുന്നത്.
മഞ്ഞിൽ വിരിഞ്ഞപൂക്കൾ എന്ന ചിത്രത്തിൽ പൂർണിമ ജയറാമിന് ശബ്ദം നൽകിയത് വഴിത്തിരിവായി. തുടർന്ന് മലയാളത്തിലെ നിരവധി നായികമാരുടെ ശബ്ദമായി ആനന്ദവല്ലി മാറി. ആധാരത്തിലെ ഗീതയ്ക്ക് നല്‍കിയ ശബ്ദമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ