'അവള്‍ക്കൊരു കാമുകനുണ്ടായിരുന്നു, പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം'; വിജയശ്രീ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീലത

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഇരുപത്തൊന്നാം വയസിലായിരുന്നു വിജയശ്രീയുടെ മരണം
'അവള്‍ക്കൊരു കാമുകനുണ്ടായിരുന്നു, പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം'; വിജയശ്രീ ആത്മഹത്യ ചെയ്യില്ലെന്ന് ശ്രീലത

ലയാളികളുടെ ഒരുകാലത്തെ സ്വപ്‌ന സുന്ദരിയായിരുന്നു വിജയശ്രീ. തന്റെ സൗന്ദര്യംകൊണ്ട് യുവാക്കളുടെ മനസു കീഴടക്കാന്‍ അവര്‍ക്കായി. എന്നാല്‍ അപ്രതീക്ഷിതമായാണ് വിജയശ്രീ ലോകത്തോട് വിടപറയുന്നത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് ഇരുപത്തൊന്നാം വയസിലായിരുന്നു വിജയശ്രീയുടെ മരണം. ഒരുപാട് ദുരൂഹതകള്‍ ബാക്കിവെച്ചാണ് താരം മറഞ്ഞത്. ഇന്നും അവരുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ത്മഹത്യ ചെയ്തതാണെന്നും അല്ലെന്നുമുള്ള ദുരൂഹത വിജയശ്രീയുടെ കാര്യത്തില്‍ ഇന്നും ഉത്തരം കിട്ടാതെ തുടരുകയാണ്. 

വിജയശ്രീയുടെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് നടി ശ്രീലത നമ്പൂതിരി പറയുന്നത്. വിജയശ്രീയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീലത. നിരവധി സിനിമകളില്‍ ഒപ്പം അഭിനയിച്ചിട്ടുള്ള തനിക്ക് വിജയശ്രീയെ അറിയാമായിരുന്നെന്നും, അവര്‍ ഒരിക്കലും ആത്മഹത്യ ചെയ്തതായി കരുതുന്നില്ലെന്നുമാണ് നടി പറയുന്നത്. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയശ്രീയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചത്. 

'വിജയശ്രീ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. നല്ലൊരു ഫിഗറായിരുന്നു വിജയശ്രീയുടെത്. വിജയശ്രീയുടെ മരണം ഇപ്പോഴും ഒരു ഭയങ്കര ദുരൂഹതയിലാണ് പോകുന്നത്. അവര്‍ ആത്മഹത്യ ചെയ്തതാണെന്നൊന്നും നമുക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല. അവള്‍ക്കൊരു ലവര്‍ ഉണ്ടായിരുന്നു. ആ പുള്ളിയെ കല്യാണം കഴിക്കാനായിരുന്നു അവള്‍ക്കിഷ്ടം. ഷൂട്ടിംഗ് ഇല്ലാതിരുന്ന സമയത്തൊക്ക മദ്രാസില്‍ ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് യാത്ര ചെയ്തിട്ടുണ്ട്.' ശ്രീലത പറഞ്ഞു. 

ബാംഗ്ലൂരില്‍ ഷൂട്ടിങ്ങിന് പോയ സമയത്താണ് വിജയശ്രീ ആത്മഹത്യ ചെയ്തു ശ്രീലത അറിയുന്നത്. ഒരു ചായ കുടിച്ചശേഷം വിജയശ്രീകുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് താന്‍ അന്ന് കേട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com