അച്ഛനെ മാത്രം അനുസരിക്കരുത്: തീരുമാനമെടുക്കുമ്പോള്‍ സ്വന്തം മനസ് പറയുന്നത് കൂടി കേള്‍ക്കണമെന്ന് നഫീസ അലി 

സൈറ വസിമിന്റെ പ്രശ്‌നങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ടീയ പ്രവര്‍ത്തകയുമായ നഫീസ അലി.
അച്ഛനെ മാത്രം അനുസരിക്കരുത്: തീരുമാനമെടുക്കുമ്പോള്‍ സ്വന്തം മനസ് പറയുന്നത് കൂടി കേള്‍ക്കണമെന്ന് നഫീസ അലി 

തവിശ്വാസത്തിന് തടസമാകുന്നതിനാല്‍ അഭിനയം ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കി ബോളിവുഡ് നടി സൈറ വസിം രംഗത്തെത്തിയത് ചലച്ചിത്രലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയാണ്. സൈറയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി ചലച്ചിത്ര- സാഹിത്യ പ്രവര്‍ത്തകരാണ് രംഗത്തെത്തുന്നത്. 

സൈറ വാസിമിന്റെ പ്രശ്‌നങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടിയും രാഷ്ടീയ പ്രവര്‍ത്തകയുമായ നഫീസ അലി. സമാനമായ ചില അനുഭവങ്ങള്‍ തനിക്കുമുണ്ടായിട്ടുണ്ടെന്ന് ഇവര്‍ തുറന്നു പറയുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ച കുറിപ്പിലാണ് നഫീസ മനസു തുറക്കുന്നത്. 

ഇരുപതു വയസുള്ളപ്പോള്‍ ഉണ്ടായിരുന്ന തന്നെത്തന്നെയാണ് ഇപ്പോള്‍ സൈറയില്‍ കാണുന്നതെന്നും നഫീസ പറയുന്നു. തീരുമാനങ്ങളെടുക്കുമ്പോള്‍ ശരി തന്നെയെന്ന് വീണ്ടും ആലോചിച്ച് ഉറപ്പു വരുത്തണമെന്നും ഭൂതകാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അച്ഛന്‍ പറയുന്നതു മാത്രം കേള്‍ക്കാതെ സ്വന്തം മനസുകൂടി അറിയാന്‍ ശ്രമിക്കാമായിരുന്നെന്ന് തോന്നിയിട്ടുണ്ടെന്നും സൈറയോട് നഫീസ പറഞ്ഞു. 

1976ലെ ഫെമിന മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷണല്‍ സെക്കന്റ് റണ്ണര്‍ അപ് എന്നീ സൗന്ദര്യപ്പട്ടങ്ങള്‍ നേടിയ നഫീസ ദേശീയ നീന്തല്‍താരവും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു. ശശികപൂറിനൊപ്പം ജുനൂണ്‍, അമിതാഭ് ബച്ചനൊപ്പം മേജര്‍ സാബ്, ബേവഫാ, ലൈഫ് ഇന്‍ എ മെട്രോ, ധര്‍മ്മേന്ദ്രക്കൊപ്പം യംലാ പഗ്ലാ ദീവാന എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ച താരം ബോളിവുഡിലെ അറിയപ്പെടുന്ന വ്യക്തിത്വമാണ്.

മലയാള സിനിമയിലും നഫീസ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ അമല്‍ നീരദ് ചിത്രം ബിഗ് ബിയിലെ മേരി ടീച്ചറായാണ് താരം മലയാളികളുടെ മനസില്‍ കയറിപ്പറ്റിയത്. ഇപ്പോള്‍ ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലാണ് നടി.

നഫീസ അലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ നിന്ന്

ഇത് പുതിയ ഞാനാണ്. പ്രായമേറി, മുടിയെല്ലാം നരച്ച്, കൂടുതല്‍ പോസിറ്റീവ് ആയ ഞാന്‍. സൈറ വസീമില്‍ ഇരുപതുവയസ്സുകാരിയായിരുന്ന എന്നെ തന്നെയാണ് ഞാന്‍ കാണുന്നത്. അപ്പോള്‍ മുതല്‍ എഴുതണമെന്നു തോന്നിയതാണ്. നിങ്ങളുടെ ജോലി എന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പുതു തലമുറ ഒരുപാട് പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. 

ഒരു തീരുമാനമെടുക്കുന്നുണ്ടെങ്കില്‍ അത് ശരിയായ തീരുമാനമാണെന്ന് ചിന്തിച്ച് ഉറപ്പു വരുത്തണം. കാരണം, ഞാനെപ്പോഴും പഴയകാലത്തെക്കുറിച്ച് ഓര്‍ക്കാറുണ്ട്. അച്ഛനെ മാത്രം അനുസരിക്കാതെ സ്വന്തം മനസ് പറയുന്നതു കൂടി ശ്രദ്ധിക്കാമായിരുന്നെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com