വിക്രമിന്റെ മകൻ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ചിത്രം വീണ്ടും വിവാദത്തിൽ. താൻ ഷൂട്ടു ചെയ്ത രംഗങ്ങൾ ചിത്രത്തിൽ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിക്രമിന് വക്കീൽ നോട്ടീസ് അയച്ചിരിക്കുകയാണ് സംവിധായകൻ ബാല. താൻ ചിത്രീകരിച്ച രംഗങ്ങളിൽ ഒന്നുപോലും ചിത്രത്തിൽ ഉൾപ്പെടുത്തരുതെന്നും ഇത് ലംഘിച്ചാൽ കടുത്ത നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബാല വ്യക്തമാക്കുന്നു.
തെന്നിന്ത്യയിൽ സൂപ്പർഹിറ്റായ അർജുൻ റെഡ്ഡിയുടെ തമിഴ്പതിപ്പിലാണ് ധ്രുവ് നായകനായി എത്തുന്നത്. വർമ എന്ന പേരിൽ ബാലയാണ് ആദ്യം ചിത്രം സംവിധാനം ചെയ്തത്. എന്നാൽ ഷൂട്ടിങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങവെ ചിത്രത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് നിർമാതാക്കളായ ഇഫോർ എന്റർടെയ്ൻമെന്റ്സ് രംഗത്തെത്തുകയായിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ നിന്ന് പിൻമാറി. ഇതോടെ ചിത്രം വീണ്ടും ഷൂട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
ധ്രുവിനെ ഒഴിച്ച് ചിത്രത്തിന്റെ പേരും നായികയേയും മറ്റ് അഭിനേതാക്കളേയും ഉൾപ്പടെ അടിമുടി മാറ്റം വരുത്തിയാണ് പുനർചിത്രീകരിക്കുന്നത്. അര്‍ജ്ജുന്‍ റെഡ്ഡിയുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്ന ഗിരീശായയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടിമുടി മാറ്റങ്ങളോടെ ആദിത്യ വര്‍മ എന്ന പേരിലാണ് ചിത്രം ഒരുങ്ങി കൊണ്ടിരിക്കുന്നത്. ബനിത സന്ധു, പ്രിയ ആനന്ദ് എന്നിവരാണ് നായികമാര്‍. ബംഗാളി നടി മേഖ്ന ചൗധരിയാണ് ധ്രുവിന്റെ നായിക വേഷത്തില്‍ ആദ്യം എത്തിയത്. മേഖ്ന അവതരിപ്പിച്ച വേഷം ബനിത ചെയ്യുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ