അന്ന ബെൻ പ്രധാനവേഷത്തിൽ എത്തുന്ന ഹെലൻ റിലീസിന് ഒരുങ്ങുകയാണ്. നോബിൾ തോമസ് നായകനായി എത്തുന്ന ചിത്രത്തിൽ അജു വർഗീസ് പ്രധാന വേഷത്തിലും എത്തുന്നുണ്ട്. ക്യാമറയ്ക്ക് മുൻപിൽ നോബിളിനെ കാണുന്നത് ആദ്യമായാണെങ്കിലും മൂന്ന് ഹിറ്റ് സിനിമകളുടെ നിർമാതാവാണ് അദ്ദേഹം. തന്റെ കൊളജ്മേറ്റും സുഹൃത്തുമായ നോബിളിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അജു വർഗീസ്. മദ്രാസ് കെസിജി കോളേജ് ഓഫ് ടെക്‌നോളജി ഒരേ ബാച്ചിൽ പഠിച്ചിരുന്നവരാണ് ഇവർ. അന്ന് മുതൽ മോഡലിങ്ങിൽ നോബിളിനു താൽപ്പര്യമുണ്ടായിരുന്നെന്നാണ് ഫേയ്സ്ബുക്ക് കുറിപ്പിൽ അജു പറയുന്നത്. ഒരുവ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍ അത് യാഥാർത്ഥ്യമാകും എന്നതിന് തെളിവാണ് നോബിൾ എന്നാണ് അജു കുറിക്കുന്നത്.
അജു വർഗീസിന്റെ ഫേയ്സ്ബുക്ക് പോസ്റ്റ്
ഇത് നോബിള്‍.. നോബിള്‍ തോമസ്; ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍. 2002 ഇല്‍, മദ്രാസിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റല്‍...
എന്റെ ഓര്‍മ ശരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്ന് തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്‍മാന്‍ ഖാന്‍ന്റെ തേരേ നാം സ്‌റ്റൈല്‍ വരെ എത്തി. പയ്യെ വണ്ണവും കുറക്കാന്‍ തുടങ്ങി.
കാര്യം തിരക്കിയപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാന്‍ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിന്‍! അങ്ങനെ കുറച്ചു നാളുകള്‍ക്കുശേഷം നോബിള്‍ അതില്‍ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാന്‍! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.
പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയില്‍ നായകനായി വരുകയാണ്. ഹെലന്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്.
ഒരുവ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാന്‍ അറിഞ്ഞത്, ഹെലന്‍ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന്. വീണ്ടും അവന്‍ എന്നെ ഞെട്ടിച്ചു !2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.
വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാന്‍ കാത്തിരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ