എപ്പോഴെങ്കിലും ലൈംഗികചൂഷണം നേരിട്ടിട്ടുണ്ടോ? ചോദ്യം പ്രിയങ്ക ചോപ്രയോട്

വുമണ്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019ല്‍ പങ്കെടുക്കുന്നതിനിടെ വിമന്‍ ഇന്‍ ദ് വേള്‍ഡിന്റെ സ്ഥാപകനായ റ്റിന ബ്രൗണ്‍ ആണ് ബോളിവുഡ് സുന്ദരി പ്രയങ്കയോട് മീടുവിനെക്കുറിച്ച് ചോദിച്ചത്.
എപ്പോഴെങ്കിലും ലൈംഗികചൂഷണം നേരിട്ടിട്ടുണ്ടോ? ചോദ്യം പ്രിയങ്ക ചോപ്രയോട്

ലച്ചിത്രലോകത്തെ ഒന്നടങ്കം പിടിച്ച് കുലുക്കിയ സ്ത്രീമുന്നേറ്റ കാംപെയ്ന്‍ ആയിരുന്നു മീടു. നിരവധി സ്ത്രീകള്‍ ഇതിലൂടെ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ചൂഷണങ്ങള്‍ തുറന്നു പറഞ്ഞു. മീടുവിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ നടി പ്രിയങ്ക ചോപ്രയും ആ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ തയാറായി. എപ്പോഴെങ്കിലും ലൈംഗിക ചൂഷണം നേരിട്ടിട്ടുണ്ടോ? എന്നായിരുന്നു ചോദ്യം.

വുമണ്‍ ഇന്‍ വേള്‍ഡ് സമ്മിറ്റ് 2019ല്‍ പങ്കെടുക്കുന്നതിനിടെ വിമന്‍ ഇന്‍ ദ് വേള്‍ഡിന്റെ സ്ഥാപകനായ റ്റിന ബ്രൗണ്‍ ആണ് ബോളിവുഡ് സുന്ദരി പ്രയങ്കയോട് മീടുവിനെക്കുറിച്ച് ചോദിച്ചത്. മീ ടു മുന്നേറ്റത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും ഭര്‍ത്താവ് നിക്ക് ജൊനസുമായുള്ള ബന്ധത്തെക്കുറിച്ചുമെല്ലാം അങ്ങനെ പ്രിയങ്ക മനസ് തുറന്നു. 

മീ ടു മുന്നേറ്റം ഹോളിവുഡിലും ബോളിവുഡിലും വന്‍ മാറ്റങ്ങളാണ് സൃഷ്ടിച്ചതെന്നും പരസ്പരമുള്ള പിന്തുണ കൊണ്ടാണ് പീഡനങ്ങള്‍ തുറന്നു പറയാന്‍ കഴിയുന്നതെന്നും പ്രിയങ്ക പറഞ്ഞു. സ്വന്തം അനുഭവങ്ങള്‍ തുറന്നു പറയാന്‍ മുന്നോട്ടു വരുന്ന സ്ത്രീകളുടെ എണ്ണം തന്നെയാണ് മീ ടു മുന്നേറ്റത്തിന്റെ ശക്തി. 

'എല്ലായ്‌പ്പോഴും നമുക്ക് ശബ്ദമുണ്ടായിരുന്നു. അന്നൊന്നും നമ്മളെ ആരും കേട്ടില്ല. പക്ഷേ ഇന്നു നമ്മള്‍ പരസ്പരം പിന്തുണ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ആര്‍ക്കും നമ്മുടെ വായമുടിക്കെട്ടാനാവില്ല. അതൊരു അവിശ്വസനീയമായ ശക്തി തന്നെ'- പ്രിയങ്ക പറഞ്ഞു. 

'ഇപ്പോള്‍ എനിക്ക് ഒരു അനുഭവം പറയാനുണ്ടെങ്കില്‍ അത് തുറന്നു പറയുന്നതില്‍ എനിക്ക് ഒരു നാണക്കേടും ഇല്ല പ്രിയങ്ക പറഞ്ഞു. എപ്പോഴെങ്കിലും ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലെങ്കിലും അത്തരം അനുഭവങ്ങളിലൂടെ കടന്നുപോകാത്ത ഒരാള്‍ പോലും ഇവിടെയില്ലെന്നാണ് ഞാന്‍ കരുതുന്നത്'- ഉയര്‍ത്തിപ്പിടിച്ച കരങ്ങളോടെ പ്രിയങ്ക പറഞ്ഞു. 

കരിയറും ജീവിതവും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകാന്‍ ഭര്‍ത്താവ് നിക്ക് സഹായിക്കുന്നതിനെക്കുറിച്ച് പ്രിയങ്ക വാചാലയായി. ഞാന്‍ ഒരു വന്യസ്വഭാവമുള്ള കുട്ടിയാണ്. എനിക്കിഷ്ടമുള്ളതെല്ലാം എവിടെവച്ചും ചെയ്യാന്‍ മടിയില്ലാത്ത കുട്ടി. നിക്ക് എപ്പോഴും പിന്തുണ നല്‍കി ഒപ്പം നില്‍ക്കുന്നയാളാണ്'- പ്രയങ്ക വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com