''വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു തിരക്കുകൂട്ടി, ജനുവരി 31 അല്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു''

''വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു തിരക്കുകൂട്ടി, ജനുവരി 31 അല്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു''
''വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു തിരക്കുകൂട്ടി, ജനുവരി 31 അല്ല എന്നു പറഞ്ഞ് ആശ്വസിപ്പിച്ചു''

കൊച്ചി: ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശ്രീനിവാസനെ വെന്റിലേറ്ററില്‍നിന്നു മാറ്റിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അദ്ദേഹത്തിനു നോര്‍മലായി ശ്വാസം വലിക്കാന്‍ കഴിയുന്നതുകൊണ്ട് ഓക്‌സിജന്‍ ട്യൂബ് മാറ്റിയതായി സംവിധായകന്‍ സ്റ്റാജന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

''ശ്രീനിച്ചേട്ടന്‍ ഇന്ന് വിമലടീച്ചരോടും ഞങ്ങളോടും സംസാരിച്ചു,
തമാശകള്‍ പറഞ്ഞു.ഇന്ന് വൈകിട്ട് ഷൂട്ട് ഉണ്ടെന്നു പറഞ്ഞു ഡോക്ടര്‍മാരോട് പോകാന്‍ തിരക്ക് കൂട്ടുന്നുമുണ്ട്.അവരും നഴ്‌സുമാരും ഇന്ന് ജനുവരി 31 അല്ല എന്ന് പറഞ്ഞു സമാശ്വസിപ്പിക്കുന്നുമുണ്ട്.'' - സ്റ്റാജന്റെ കുറിപ്പില്‍ പറയുന്നു.

ഇന്നലെ പാലാരിവട്ടത്തെ സ്റ്റുഡിയോയില്‍ വച്ച് ഡബ്ബിങ്ങിനിടെയാണ് ശ്രീനിവാസന് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അദ്ദേഹം അപകടനില തരണം ചെയ്തതായി ഇന്നലെ തന്നെ ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com