അത് പതിവ് ചെക്കപ്പ് മാത്രം; ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മണിരത്‌നം

പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അത് പതിവ് ചെക്കപ്പ് മാത്രം; ആശുപത്രിയിലെന്ന വാര്‍ത്തകള്‍ തള്ളി മണിരത്‌നം

ചെന്നൈ: സംവിധായകന്‍ മണിരത്‌നം പതിവ് ചെക്കപ്പുകള്‍ക്ക് ശേഷം തിരിച്ച് ജോലിയില്‍ പ്രവേശിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയപ്പോള്‍ മണിരത്‌നത്തിന് ഹൃദയാഘാതമാണെന്നുള്ള തരത്തിലെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ലെന്ന് കാണിച്ചുള്ള ഔദ്യോഗിക വിവരം പുറത്തു വരുന്നത്. 

പുതിയ ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ടെന്നും ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തുവെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണെന്നുമാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

മണിരത്‌നത്തെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു എന്ന വാര്‍ത്ത ശരിയാണ്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണെങ്കിലും എങ്ങനെ വന്നുവെന്നത് വ്യക്തമല്ല. എന്നാല്‍ പതിവ് ചെക്കപ്പുകള്‍ക്കായാണ് സംവിധായകനെ ആശുപത്രിയിലെത്തിച്ചതെന്നും അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തുവെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ട അദ്ദേഹം ചിത്രീകരണത്തില്‍ സജീവമായെന്നാണ് വിവരം. 

ബിഗ് ബജറ്റ് ചിത്രമായ പൊന്നിയിന്‍ സെല്‍വന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ ഐശ്വര്യ റായ് ബച്ചന്‍, കീര്‍ത്തി സുരേഷ്, വിക്രം, കാര്‍ത്തി, ജയം രവി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com