സല്‍മാന്‍ അഭിപ്രായ സര്‍വേ, ഞാന്‍ എക്‌സിറ്റ് പോള്‍, അവസാന ഫലം ഇങ്ങനെ; ഐശ്വര്യ റായിയുടെ പ്രണയത്തെ ട്രോളാക്കി വിവേക് ഒബ്രോയ്; വിമര്‍ശനം

മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇവിടെ രാഷ്ട്രീയമില്ല ജീവിതം മാത്രമാണുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
സല്‍മാന്‍ അഭിപ്രായ സര്‍വേ, ഞാന്‍ എക്‌സിറ്റ് പോള്‍, അവസാന ഫലം ഇങ്ങനെ; ഐശ്വര്യ റായിയുടെ പ്രണയത്തെ ട്രോളാക്കി വിവേക് ഒബ്രോയ്; വിമര്‍ശനം

 
ന്റെ മുന്‍ കാമുകിയുടെ പ്രണയബന്ധങ്ങളെ ഇലക്ഷന്‍ ട്രോളാക്കി ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്. താരസുന്ദരി ഐശ്വര്യ റായിയുടെ പ്രണയബന്ധങ്ങളെയാണ് ട്രോളാക്കി താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് സര്‍വേകളുമായും അന്തിമഫലമായും ബന്ധിപ്പിച്ചാണ് ട്രോള്‍. 

ഐശ്വര്യയുടെ സല്‍മാന്‍ ഖാനുമായും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ സര്‍വേകളായും അഭിഷേകുമായുള്ള ദാമ്പത്യ ജീവിതത്തെ ഫലമായുമാണ് കാണിക്കുന്നത്. മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇവിടെ രാഷ്ട്രീയമില്ല ജീവിതം മാത്രമാണുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സല്‍മാനുമായുള്ള ഐശ്വര്യയുടെ ബന്ധം അഭിപ്രായ സര്‍വേ ആയും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടാണ് ട്രോളില്‍ പറയുന്നത്. അഭിഷേകും ആരാധ്യയും ഒന്നിച്ചുള്ള ഐശ്വര്യയുടെ ചിത്രത്തെ അന്തിമഫലമായിട്ടാണ് കാണിക്കുന്നത്. 

വിവേക് ഒബ്രോയും ഐശ്വര്യയും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം തകര്‍ന്നതോടെയാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവേക് ഒബ്രോയ്ക്ക് മുന്‍പ് ഐശ്വര്യ പ്രണയിച്ചിരുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെയാണ്. ഈ ബന്ധം വലിയ വിവാദമായിരുന്നു. ഐശ്വര്യയുമായി പ്രണയത്തിലായതോടെ വിവേക് ഒബ്രോയിയുമായി സല്‍മാന്‍ ശത്രുതയിലായി. 

മുന്‍കാമുകിയുടെ ജീവിതത്തെ ട്രോളാക്കി പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് വിവേക് ഒബ്രോയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതിലൂടെ വിവേക് ഒബ്രോയുടെ നിലവാരമാണ് പുറത്തുവന്നത് എന്നാണ് ചിലര്‍ പറയുന്നത്. തന്നെപ്പോലെ തരംതാഴ്ന്ന ഒരാളെ പ്രണയിച്ചുപോയതിന് ഐശ്വര്യയോട് സഹതാപം തോന്നുന്നെന്നും കമന്റുകളുണ്ട്. മറ്റൊരാളുടെ ജീവിതത്തെ തമാശയാക്കരുതെന്നും തനിക്ക് ആരാണ് വിവേക് എന്ന് പേരിട്ടതെന്നും ചിലര്‍ പറയുന്നുണ്ട്. ഒരു സ്ത്രീയെയും അവരുടെ കുഞ്ഞിനെയും നാണംകെടുത്തുന്ന ട്രോള്‍ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com