കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനാണ് ജയറാം. ഒരു കാലത്ത് ജയറാം സമ്മാനിച്ച ചിത്രങ്ങൾ ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോൾ താരത്തിൻെറ പുത്രൻ കാളിദാസ് സിനിമയിൽ സജീവമാവുകയാണ്. അർജന്റീന ഫാൻസ് കോട്ടൂർകടവാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. മകന്റെ നിർഭാഗ്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ജയറാം.
മലയാളത്തിലെ മികച്ച സംവിധായകര്‍ക്കൊപ്പവും മികച്ച സഹതാരങ്ങള്‍ക്കൊപ്പവും ജോലി ചെയ്യാന്‍ സാധിക്കാത്തതാണ് മകന്റെ നിർഭാഗ്യം എന്നാണ് താരം പറയുന്നത്. തനിക്ക് ഇതിനുള്ള ഭാഗ്യം ലഭിച്ചെന്നും എന്നാൽ അത്തരം നടന്മാർക്കൊപ്പം അഭിനയിക്കാൻ കഴിയാത്തതിൽ കാളിദാസന് സങ്കടമുണ്ടെന്നും ജയറാം പറഞ്ഞു.
'ഭാഗ്യവും നിര്‍ഭാഗ്യവും അവനുണ്ടായിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ സിനിമയില്‍ നമ്മളെ സപ്പോര്‍ട്ട് ചെയ്ത താരങ്ങളായിരുന്നു കുതിരവട്ടം പപ്പു, ശങ്കരാടി ചേട്ടന്‍, ഫിലോമിന ചേച്ചി അങ്ങനെ നിരവധി പ്രതിഭകള്‍. നമ്മള്‍ സീനില്‍ നിന്നു കൊടുത്താല്‍ മതി, ഉജ്ജ്വല പ്രകടനം കാഴ്ച വച്ച് അവരത് പൊലിപ്പിക്കും. അത്തരം നടന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതാണ് അവന്റെ സങ്കടം. അവര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതാണ് എനിക്ക് ലഭിച്ച ഭാഗ്യം. സൂപ്പര്‍ താരങ്ങള്‍ക്കപ്പുറം സമ്പന്നമായ സഹതാരങ്ങളാണ് മലയാള സിനിമയോട് അസൂയ തോന്നിക്കുന്നതെന്ന് സംവിധായകന്‍ മണിരത്‌നം പലപ്പോഴും പറഞ്ഞിട്ടുണ്ട്.'- ജയറാം പറഞ്ഞു.
ജയറാമിന്റെ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. അടുത്തിടെയൊന്നും മികച്ച വിജയങ്ങള്‍ സമ്മാനിക്കാന്‍ ജയറാമിന് ആയിട്ടില്ല. എന്നാല്‍ മികച്ച പ്രതീക്ഷ നല്‍കുന്ന നിരവധി ചിത്രങ്ങളാണ് ജയറാമിന്റേതായി പുറത്തിറങ്ങാനുള്ളത്. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി അഭിനയിക്കുന്ന മാര്‍ക്കോണി മത്തായിയാണ് ആരാധകര്‍ ഏറ്റവും പ്രതീക്ഷ വെക്കുന്നത്. കൂടാതെ പട്ടാഭിരാമൻ, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ