ഐശ്വര്യ റായിയുമായുണ്ടായ പ്രണയ ബന്ധത്തെ ഇലക്ഷന്‍ ട്രോളാക്കിയ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയ്. തന്റെ തമാശ ഒരു സ്ത്രീക്കെങ്കിലും വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ അതിന് തക്കതായ പരിഹാരം ഉണ്ടാകണമെന്ന് പറഞ്ഞാണ് വിവേക് മാപ്പ് കുറിച്ചത്. ട്വീറ്റ് പിന്‍വലിച്ചതായും അദ്ദേഹം അറിയിച്ചു.
ചിലപ്പോഴൊക്കെ ഒരാള്‍ക്ക് തമാശയും നിരുപദ്രവവും ആയി തോന്നുന്നവ മറ്റുള്ളവര്‍ക്ക് അങ്ങനെയാവണമെന്നില്ലെന്നും താരം ട്വീറ്റില്‍ കുറിച്ചു. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട രണ്ടായിരത്തോളം സ്തീകളുടെ ശാക്തീകരണത്തിനായാണ് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ താന്‍ ചിലവിട്ടതെന്നും ഒരു സ്ത്രീയെയും അപമാനിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ കഴിയില്ലെന്നും വിവേക് കുറിച്ചു.
ഐശ്വര്യയുടെ സല്‍മാന്‍ ഖാനുമായും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ തെരഞ്ഞെടുപ്പ് സര്‍വേകളായും അഭിഷേകുമായുള്ള ദാമ്പത്യ ജീവിതത്തെ തെരഞ്ഞെടുപ്പ് ഫലമായുമാണ് കാണിക്കുന്നത്. മികച്ച ക്രിയേറ്റിവിറ്റിയാണെന്നും ഇവിടെ രാഷ്ട്രീയമില്ല ജീവിതം മാത്രമാണുള്ളത് എന്ന അടിക്കുറിപ്പോടെയാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സല്‍മാനുമായുള്ള ഐശ്വര്യയുടെ ബന്ധം അഭിപ്രായ സര്‍വേ ആയും വിവേക് ഒബ്രോയുമായുള്ള പ്രണയത്തെ എക്‌സിറ്റ് പോളുമായിട്ടാണ് ട്രോളില്‍ പറയുന്നത്. അഭിഷേകും ആരാധ്യയും ഒന്നിച്ചുള്ള ഐശ്വര്യയുടെ ചിത്രത്തെ അന്തിമഫലമായിട്ടാണ് കാണിക്കുന്നത്. ട്വീറ്റിനെ തുടര്‍ന്ന് വലിയ വിമര്‍ശനമാണ് വിവേക് ഒബ്രോയ്‌ക്കെതിരെ ഉണ്ടായത്. ബോളിവുഡില്‍ നിന്നും കായികരംഗത്ത് നിന്നും നിരവധി പേരാണ് താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. സംഭവത്തിൽ വനിതാ കമ്മീഷൻ താരത്തിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
വിവേക് ഒബ്രോയും ഐശ്വര്യയും ദീര്‍ഘനാള്‍ പ്രണയത്തിലായിരുന്നു. ഇരുവരുടേയും ബന്ധം തകര്‍ന്നതോടെയാണ് ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നത്. വിവേക് ഒബ്രോയ്ക്ക് മുന്‍പ് ഐശ്വര്യ പ്രണയിച്ചിരുന്നത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെയാണ്. ഈ ബന്ധം വലിയ വിവാദമായിരുന്നു. ഐശ്വര്യയുമായി പ്രണയത്തിലായതോടെ വിവേക് ഒബ്രോയിയുമായി സല്‍മാന്‍ ശത്രുതയിലായി. സല്‍മാന്‍ പാതിരാത്രിയില്‍ 40 വട്ടം തന്നെ ഫോണ്‍വിളിച്ച് ശല്യം ചെയ്തുവെന്നും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവേക് ഒബ്‌റോയി വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത് വിവാദമായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ