'മലയാളികള്‍ ഉള്ളപ്പോള്‍ ബംഗാളികളെക്കൊണ്ട് പാടിക്കണോ?': വിമര്‍ശകന്റെ വായടപ്പിച്ച് കൈലാസ് മേനോന്‍

'ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു'.
'മലയാളികള്‍ ഉള്ളപ്പോള്‍ ബംഗാളികളെക്കൊണ്ട് പാടിക്കണോ?': വിമര്‍ശകന്റെ വായടപ്പിച്ച് കൈലാസ് മേനോന്‍

യിടെ പുറത്തിറങ്ങിയ സിനിമാഗാനങ്ങളില്‍ വെച്ച് മികച്ച പ്രേക്ഷകപ്രതികരണം ലഭിച്ച ഗാനമായിരുന്നു എടക്കാട് ബെറ്റാലിയന്‍ 06 എന്ന ചിത്രത്തിലെ 'നീ ഹിമമഴയായ് വരൂ... ഹൃദയം അണി വിരലാല്‍ തൊടൂ...' എന്നത്. നിത്യ മാമ്മന്‍ എന്ന പുതുമുഖ ഗായികയാണ് ഈ ഗാനം ആലപിച്ചത്. ഗായികയെ അഭിനന്ദിച്ചും നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.

ആദ്യം ഈ ഗാനം ശ്രേയ ഘോഷാലിനെക്കൊണ്ടാണ് പാടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിത്യയുടെ പാട്ട് കേട്ടതോടെ സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ ആ തീരുമാനം മാറ്റുകയായിരുന്നു. തുടര്‍ന്നാണ് ഈ പുതുമുഖഗായികയുടെ സ്വരം ആസ്വദിക്കാന്‍ മലയാളികള്‍ക്ക് അവസരം ലഭിച്ചത്. 

ഇതിനിടെ മറ്റ് ഭാഷാഗായകര്‍ മലയാളത്തില്‍ പാടുന്നതിനെതിരെ സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് കൈലാസ് മേനോന്‍. നിത്യയെപ്പോലെ കഴിവുള്ളവര്‍ ഉണ്ടായിട്ടും ബംഗാളികളെ കൊണ്ട് പാടിക്കുന്നത് ശരിയാണോ എന്നായിരുന്നു കൈലാസിനോട് ഒരാള്‍ ചോദിച്ചത്. ഒരാളുടെ കഴിവ് നോക്കിയാണ് പാടാന്‍ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല എന്നായിരുന്നു കൈലാസിന്റെ മറുപടി.

കൈലാസ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ. 

അതില്‍ എന്താണ് തെറ്റ്? കലയ്ക്ക് ഭാഷാ അതിര്‍വരമ്പുകളില്ല.. ഒരാളുടെ കഴിവ് നോക്കിയാണ് പാടാന്‍ വിളിക്കുന്നത്, സ്വദേശമോ മാതൃഭാഷയോ നോക്കിയല്ല..ഏറ്റവും കൂടുതല്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതും ചര്‍ച്ച ചെയ്യപ്പെടുന്നതുമായ ഒരു ചോദ്യമാണിത്, മലയാളത്തില്‍ ഇത്ര നല്ല ഗായികമാരുള്ളപ്പോള്‍ എന്തിനാണ് ശ്രേയഘോഷാലിനെ കൊണ്ട് പാടിക്കുന്നത് എന്ന്..എല്ലാ ഭാഷക്കാരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്.ചിത്ര, സുജാത, ഉണ്ണിമേനോന്‍, ഉണ്ണികൃഷ്ണന്‍, വിജയ് യേശുദാസ് ഇവരൊന്നും മറ്റ് ഭാഷകളില്‍ പാടില്ലായിരുന്നു. ഒരു പാട്ടിന് ഏറ്റവും ചേരുന്നതും, എത്രത്തോളം ആ പാട്ടിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ഗായകന്‍/ഗായികയാണ് എന്നേ സംഗീതസംവിധായകര്‍ നോക്കാറുള്ളൂ. അത് ഒരു പക്ഷെ ശ്രേയ ഘോഷാലാവാം, മറ്റാരുമാവാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com