കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ദേഹാസ്വസ്ഥ്യം. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സ്പൈസ് ജെറ്റ് വിമാനത്തിൽ ചെന്നൈയ്ക്ക് പോകാനിരിക്കേ, വിമാനത്തിൽ കയറുമ്പോഴാണ് ശാരീരികാസ്വസ്ഥ്യം അനുഭവപ്പെട്ടത്.ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലാണ് ശ്രീനിവാസൻ.
ഇന്നലെ വൈകീട്ടാണ് സംഭവം. വിമാനത്താവളത്തിലെ പരിശോധനകൾ എല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറുമ്പോഴാണ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സഹയാത്രികരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതരുടെ നേതൃത്വത്തില്‍ താരത്തെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റി. നേരത്തെ മുതല്‍ ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടറുടെ ചികിത്സയിലാണ് ശ്രീനിവാസന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ