''പാട്ടിന്റെ അര്‍ത്ഥം പോലും മനസിലാക്കാതെ അവര്‍ താളത്തില്‍ ഷര്‍ട്ടൂരി വീശി'': ഇതുപോലൊരു പാട്ട് നിങ്ങളുടെ കോളജ് ജീവിതത്തിനിടയില്‍ ഉണ്ടായെങ്കില്‍ അടിപൊളി

ഇതോടെ സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രം തിയേറ്ററില്‍ പ്രദര്‍ശനം വിജയം കൊയ്തിരുന്ന അക്കാലത്ത് ഫോര്‍ ദ പീപ്പിള്‍ ഗംഭീര വിജയമായി.
''പാട്ടിന്റെ അര്‍ത്ഥം പോലും മനസിലാക്കാതെ അവര്‍ താളത്തില്‍ ഷര്‍ട്ടൂരി വീശി'': ഇതുപോലൊരു പാട്ട് നിങ്ങളുടെ കോളജ് ജീവിതത്തിനിടയില്‍ ഉണ്ടായെങ്കില്‍ അടിപൊളി

'ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍' എന്ന ഗാനം മലയാള സിനിമാ-സംഗീത ലോകത്ത് പുതിയ ട്രെന്‍ഡുകള്‍ സൃഷ്ടിക്കുകയായിരുന്നു. യുവാക്കള്‍ ഒന്നടങ്കം ഒരു പാട്ട് നെഞ്ചേറ്റി. ഇതാര് സംവിധാനം ചെയ്തു, പാടി എന്നെല്ലാം നിരവധി ചോദ്യങ്ങളുമായി പ്രേക്ഷകര്‍ അക്കാലത്ത് അസ്വസ്ഥരായി. 

ജയരാജിന്റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ 'ഫോര്‍ ദി പീപ്പിള്‍' എന്ന ചിത്രത്തിലേതായിരുന്നു ആ ഗാനം. ആലപിച്ചതും സംവിധാനം ചെയ്തതും പുതുമുഖ സംഗീത സംവിധായകനായ ജാസി ഗിഫ്റ്റ്. ജാസി ഗിഫ്റ്റ് എന്ന പുതുമുഖ സംഗീത സംവിധായകന്‍. അദ്ദേഹം തന്നെ പാടിയ ലജ്ജാവതിയേ, അന്നക്കിളി നീയെന്നിലേ എന്നീ ഗാനങ്ങള്‍ അന്ന് തിയേറ്ററില്‍  തരംഗം സൃഷ്ടിച്ചു. ഓഡിയോ കാസറ്റുകള്‍ ചൂടപ്പം പോലെയാണ് വിറ്റു പോയത്. 

ഇതോടെ സൂപ്പര്‍താര ചിത്രങ്ങള്‍ മാത്രം തിയേറ്ററില്‍ പ്രദര്‍ശനം വിജയം കൊയ്തിരുന്ന അക്കാലത്ത് ഫോര്‍ ദ പീപ്പിള്‍ ഗംഭീര വിജയമായി. ജയരാജ് എന്ന സംവിധായകന്റെ വേറിട്ട കഥ പറച്ചിലാണ് ചിത്രത്തിന്റെ വിജയത്തിന് മറ്റൊരു കാരണമായത്. മലയാള സിനിയുടെ ചരിത്രത്തില്‍ അതൊരു പുതിയ ശൈലിയ്ക്ക് തുടക്കമിടുകയായിരുന്നു. 

ഫോര്‍ ദ പീപ്പിള്‍ പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ചിത്രത്തെക്കുറിച്ച് പിജെ സുജാന്ത് കുമാര്‍ എന്നൊരാള്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. ജയരാജ് തന്നെയാണ്  ഈ കുറിപ്പ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ 

2004. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് (അന്ന് തൃശ്ശൂരിലെ രാംദാസ് തിയേറ്ററിലെ സ്‌ക്രീനുകള്‍ ഇന്നത്തെപ്പോലെ രണ്ടാക്കിയിട്ടില്ല). തിയേറ്റര്‍ മുഴുവന്‍ കൗമാരക്കാരക്കാര്‍ നിറഞ്ഞിരിക്കുകയായിരുന്നു. സിനിമ കഴിഞ്ഞപ്പോള്‍, എന്‍ഡ് ക്രെഡിറ്റ്‌സ് സ്‌ക്രീനില്‍ കാണിച്ചു കൊണ്ടിരിക്കുന്ന അവസരത്തില്‍ 'ലജ്ജാവതിയെ' എന്ന പാട്ട് വച്ചു. ആണ്‍കുട്ടികളുടെ ഒരു വലിയ കൂട്ടം ആ വലിയ പ്രൊജക്ഷന്‍ സ്‌ക്രീനിന് മുന്നിലേക്ക് ഓടിക്കയറി. മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കണം പ്രേക്ഷകര്‍ പാട്ടിനൊപ്പം ചുണ്ടനക്കി ഇങ്ങനെ പാടുന്നത്. 'വാച്ച വാച്ച' എന്ന ആദ്യത്തെ മല്ലു റാപ്പിന്റെ അര്‍ഥംപോലും അറിയാതെ.... അവര്‍ അവരുടെ ഷര്‍ട്ടൂരി പാട്ടിന്റെ താളത്തിനൊപ്പം വീശി.

ഇതുപോലൊരു വൈകാരികമായ ഗാനം(പക്ഷെ, അതു വരിക ഒരു വ്യാഴവട്ടത്തിനിടയില്‍ ആയിരിക്കും) നിങ്ങളുടെ കോളേജ് ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഉറപ്പാണ്, നിങ്ങളുടെ ആ ദിവസങ്ങള്‍ അതിഗംഭീരമായിരിക്കും. ഞാന്‍ ഭാഗ്യവാനാണ്. ആ വലിയ സ്‌ക്രീനിനു മുന്നില്‍ ഷര്‍ട്ടൂരി വീശിയ ആ കൂട്ടത്തില്‍ ഞാനും ഉണ്ടായിരുന്നു. 

ലജ്ജാവതിയേ...!!! ഫോര്‍ ദ പീപ്പിളിന്റെ അതിഗംഭീര വിജയത്തിനു പിന്നില്‍ ഈ അതിമനോഹരമായ ഗാനമല്ലാതെ മറ്റൊന്നുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com