മുംബൈ: അണുബാധയെ തുടർന്ന് നടന്‍ ഇര്‍ഫാന്‍ ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.
'വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്ന വാര്‍ത്ത ശരിയാണ്. അദ്ദേഹം ഡോക്ടറുടെ നിരീക്ഷണത്തിലാണ്. അദ്ദേഹത്തിന്റെ കരുത്തും ധൈര്യവും ഇതുവരെ പോരാടാന്‍ സഹായിച്ചു. ഇച്ഛാ ശക്തിയിലൂടെയും അഭ്യുദയകാംക്ഷികളുടെ പ്രാര്‍ഥനയിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കും'- അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സയും നടത്തി. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്കഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദര്‍, മക്കളായ ബബില്‍, അയാന്‍ എന്നിവര്‍ക്കൊപ്പം മുംബൈയിലാണ് ഇര്‍ഫാന്‍ ഖാൻ താമസിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ