നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം
നടന്‍ ഋഷി കപൂര്‍ അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ ഋഷി കപൂര്‍ അന്തരിച്ചു. 67 വയസായിരുന്നു.മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. അടുത്തിടെയാണ് ന്യൂയോര്‍ക്കില്‍ നിന്ന് ഇദ്ദേഹം നാട്ടില്‍ തിരിച്ചെത്തിയത്. സിനിമയില്‍ വീണ്ടും സജീവമായി തുടങ്ങുന്നതിനിടെയാണ് അന്ത്യം.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്. ഫെബ്രുവരിയില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലും പനി ബാധിച്ച് മുംബൈയിലെ ആശുപത്രിയിലും അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നു. 

ഋഷി കപൂര്‍ ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കര്‍ ആണ്. ഇതിന് ദേശീയ അവാര്‍ഡ് ലഭിച്ചു. ബാലതാരത്തിനുളള അവാര്‍ഡാണ് ഇദ്ദേഹത്തെ തേടിയെത്തിയത്. 1973 ല്‍ ഡിംപിള്‍ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചു. അതിനു ശേഷം 100 ലധികം ചിത്രങ്ങളില്‍ ഋഷി കപൂര്‍ അഭിനയിച്ചു. 2004 നു ശേഷം  സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com