പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു. തുടർന്ന് ആഷിഖ് അബു ചരിത്രം വളച്ചൊടിക്കും എന്നാരോപിച്ച് അതേ വിഷയത്തിൽ സിനിമ പിടിക്കുമെന്ന് സംവിധായകൻ അലി അക്ബർ വ്യക്തമാക്കിയിരുന്നു. നാട്ടുകാരിൽ നിന്ന് പിരിച്ചുകിട്ടുന്ന പണം ഉപയോഗിച്ചാണ് സിനിമ എടുക്കുന്നത്. ഇപ്പോൾ സിനിമ പിടിക്കാനായി തന്റെ അക്കൗണ്ടിൽ 50 ലക്ഷത്തിന് മുകളിൽ പണം എത്തിയെന്ന് വ്യക്തമാക്കുകയാണ് അലി അക്ബർ.
ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ജൂലൈ 8 വരെ 54,09,430 രൂപ അക്കൗണ്ടിൽ എത്തിയെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മലബാർ വിപ്ലവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമൊരുക്കാനാണ് ജനകീയ കൂട്ടായ്മയിലൂടെ പണം പിരിക്കുന്നത്. സിനിമ പ്രഖ്യാപിച്ച ശേഷം ആദ്യ ദിവസം പത്തുലക്ഷത്തോളം രൂപയാണ് അക്കൗണ്ടിലേക്ക് എത്തിയത്. അതിനിടെ ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ ഫോണിലൂടെ ഒട്ടേറെ ഭീഷണികൾ വരുന്നുണ്ടെന്നും അലി അക്ബർ ഫെയ്സ്ബുക്കിൽ പറയുന്നു.
പൃഥ്വിരാജും ആഷിക്ക് അബുവും വാരിയംകുന്നൻ എന്ന സിനിമ പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെയാണ് അലി അക്ബർ പുതിയ സിനിമയുടെ വരവ് അറിയിക്കുന്നത്. തന്റെ അക്കൗണ്ട് നമ്പർ കൊടുത്ത് സിനിമ നിർമിക്കാൻ പണം നൽകാനാണ് ഹൈന്ദവ വിശ്വാസികളോട് അലി അക്ബർ ആവശ്യപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ