ഗെയിം കളിക്കാൻ കൂട്ടിന് കിട്ടിയത് ശ്രീനാഥ് ഭാസിയെ, ഞെട്ടി യുവാക്കൾ; പിടികൊടുക്കാതെ താരം; വിഡിയോ

കാൾ ഓഫ് ഡ്യൂട്ടി കളിക്കാനിറങ്ങിയ യുവാക്കൾക്കാണ് കൂടെ കളിക്കാൻ ശ്രീനാഥ് ഭാസിയെ കിട്ടിയത്
ഗെയിം കളിക്കാൻ കൂട്ടിന് കിട്ടിയത് ശ്രീനാഥ് ഭാസിയെ, ഞെട്ടി യുവാക്കൾ; പിടികൊടുക്കാതെ താരം; വിഡിയോ

സമകാലിക മലയാളം ഡെസ്‌ക്‌

ലോക്ക്ഡൗൺ ആയതോടെ ഓൺലൈൻ ​ഗെയിമുകളുടെ പിന്നാലെയാണ് യുവാക്കൾ. മലയാളത്തിലെ യുവ താരങ്ങളും ഇതിൽ പിന്നിൽ അല്ല. ഇപ്പോൾ ​ഗെയിം കളിക്കാനിറങ്ങി രണ്ട് മലയാളികൾക്ക് മുൻപിൽ കുടുങ്ങിയ ശ്രീനാഥ് ഭാസിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കാൾ ഓഫ് ഡ്യൂട്ടി കളിക്കാനിറങ്ങിയ യുവാക്കൾക്കാണ് കൂടെ കളിക്കാൻ ശ്രീനാഥ് ഭാസിയെ കിട്ടിയത്. ശബ്ദം ശ്രീനാഥ് ഭാസിയെ പോലെയുണ്ടെന്നെല്ലാം പറഞ്ഞു നോക്കിയെങ്കിലും ആദ്യം സമ്മതിക്കാൻ ശ്രീനാഥ് ഭാസി തയാറായില്ല. രസകരമായ വിഡിയോ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. ലൂസിഫർ ഏസ് എന്ന യൂട്യൂബ് ചാനലിലാണ് ഗെയിം കളിക്കുന്നതിന് ഇടയിലെ ഇവരുടെസംസാരത്തിന്റെ വിഡിയോ പ്രത്യക്ഷപ്പെട്ടത്.

മലയാളിയെ കളിക്കാൻ കൂട്ടിന് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ​ഗെയിമർമാർ. പരസ്പരം പരിചയപ്പെടുന്നതിനിടയിലാണ് യുവാക്കൾ ശബ്ദം തിരിച്ചറിഞ്ഞത്. ശ്രീനാഥ് ഭാസിയെ പോലെ തന്നെയുണ്ടെന്നും ആരെങ്കിലും ഇതിന് മുൻപ് പറഞ്ഞിട്ടുണ്ടോ എന്നുമായി അവരുടെ ചോദ്യം. ചിരിയോടെ ചിലരൊക്കെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. എന്നാൽ വിട്ടുകൊടുക്കാൻ യുവാക്കൾ തയാറായിരുന്നില്ല. ശബ്ദം കേൾക്കുന്നതിനൊപ്പം അവരുടെ സംശയവും കൂടി. എന്നാൽ പിടികൊടുക്കാൻ താരം തയാറായില്ല.

പേരു ചോദിച്ചപ്പോൾ ശ്രീ എന്നായിരുന്നു ഉത്തരം. മുഴുവൻ പേര് പറയാനായി ആവശ്യം. അതിനിടയിൽ കളിയും മുന്നോട്ടുപോകുന്നുണ്ട്. കൂട്ടത്തിൽ ഒരു കളിക്കാരനെ പ്രശംസിക്കാനും താരം മറന്നില്ല. താൻ എപ്പോഴും കളിക്കാറില്ലെന്നും ക്വാറന്റീനിലായതിനാലാണ് സമയം കിട്ടിയത് എന്നുമാണ് പറഞ്ഞത്. കളി തീരാറായപ്പോഴാണ് ജോലി എന്താണ് എന്ന് ചോദിക്കുന്നത്. ഫിലിം ഫീൽഡിലാണ് എന്നായിരുന്നു ഉത്തരം. ഇതോടെ അവർ ഉറപ്പിച്ചു ശ്രീനാഥ് ഭാസി തന്നെ. ചെയ്ത സിനിമ ഏതൊക്കെയാണ് എന്ന് ചോദിച്ചപ്പോൾ അഞ്ചാം പാതിരയിൽ ചെറിയ വേഷം ചെയ്തിട്ടുണ്ടെന്നാണ് താരം പറഞ്ഞത്.

 താരത്തിനൊപ്പം കളിക്കാൻ പറ്റിയതിന്റെ സന്തോഷം അവർ മറച്ചുവെച്ചില്ല. ഞാൻ ആദ്യമായിട്ടാണ് ഒരു നടനെ കാണുന്നത് എന്നായിരുന്നു ഒരാൾ പറഞ്ഞത്. അപ്പോൾ കൂട്ടുകാരൻ തിരുത്തി, ആളെ കാണുന്നില്ല, ശബ്ദം മാത്രം കേൾക്കുന്നൊള്ളൂവെന്ന്. ‘ഞാൻ ചേട്ടന്റെ എല്ലാ പടവും കണ്ടിട്ടുണ്ട് കടുത്ത ആരാധകനാ’, എന്നുവരെ കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞു. ഇതുകേട്ട് ‘നീ ഇബ്‌ലീസ് കണ്ടോ?’ എന്നായി ശ്രീനാഥിന്റെ ചോദ്യം. ആദ്യം കണ്ടു എന്നു പറഞ്ഞെങ്കിലും പിന്നീട് കണ്ടിട്ടില്ലെന്നു തിരുത്തി. ഡാ തടിയായിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണെന്നും യുവാക്കൾ പറഞ്ഞു. അതിനിടെ ഗെയിമും തീർന്നു. ഫ്രണ്ട് റിക്വസ്റ്റ് അയക്കുമെന്ന് ഗെയിമേഴ്സും ആഡ് ചെയ്യാമെന്ന് ശ്രീനാഥും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com