നവാസുദ്ധീൻ സിദ്ധിഖിയുടെ സഹോദരനെതിരെ പീഡന പരാതിയുമായി താരത്തിന്റെ അനന്തിരവൾ. നവാസുദ്ദീന്റെ സഹോദരനായ മിനാസുദ്ദീൻ സിദ്ദിഖിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കുട്ടിക്കാലം മുതൽ അമ്മാവൻ തന്നെ പീഡിപ്പിക്കുകയാണെന്നാണ് ഡൽഹി ജാമിയ പൊലീസിന് നൽകിയ പരാതിയിൽ യുവതി പറയുന്നു. 21 കാരിയായ സാഷയാണ് പരാതിയുമായി രംഗത്തെത്തിയത്.
ഒൻപത് വയസ്സായപ്പോൾ മുതലാണ് അമ്മാവൻ തന്നെ ലെെംഗികമായി ചൂഷണം ചെയ്തു തുടങ്ങിയത്. മാതാപിതാക്കൾ വേർപിരിഞ്ഞതിനാൽ എന്റെ അരക്ഷിതാവസ്ഥയും അയാൾ ആയുധമാക്കി. കുട്ടിയായ തനിക്ക് അമ്മാവൻ എന്താണ് ചെയ്യുന്നത് എന്ന് പോലും മനസ്സിലായില്ല. എന്നാൽ പിന്നീട് അയാളുടെ സ്പർശത്തിൽ എന്തോ പന്തികേട് അനുഭവപ്പെട്ടു. 14 വയസ്സുള്ളപ്പോൾ അയാളെ ഞാൻ ശക്തമായി എതിർത്തു, എന്നെ ബെൽറ്റ് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. തന്റെ കാമുകനൊപ്പം വീടുവിട്ട് ഇറങ്ങുന്നത് വരെ പീഡനം തുടർന്നു എന്നാണ് 20 കാരിയായ യുവതി പറയുന്നത്.
മിനാസുദ്ദീന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ ആയപ്പോഴാണ് താൻ 18-ാമത്തെ വയസ്സിൽ കാമുകനൊപ്പം ഇറങ്ങിപ്പോയി വിവാഹം കഴിക്കുന്നത്. ഇപ്പോൾ തനിക്ക് ഭർത്താവിന്റെ പിന്തുണയുള്ളതിനാലാണ് പരാതി നൽകിയതെന്നും യുവതി പറഞ്ഞു. ജീവിതകാലം മുഴുവൻ ഇതേൽപ്പിച്ച മാനസിക ആഘാതത്തിലാണ് താൻ ജീവിച്ചതെന്നും വിവാഹശേഷും താൻ ഇതിൽ നിന്ന് മോചിതയായിട്ടില്ലെന്നുമാണ് പറയുന്നത്.
എന്നാൽ അനന്തിരവൾ നൽകിയ പരാതിയിൽ തനിക്കൊന്നും പറയാനില്ലെന്നാണ് നടന്റെ പ്രതികരണം. നിങ്ങളുടെ ഉത്കണ്ഠയ്ക്ക് നന്ദി. എന്നാൽ ഇതേക്കുറിച്ച് ഒന്നും പറയാനില്ല- നവാസുദ്ധീൻ പറഞ്ഞു. പരാതി നൽകിയതറിഞ്ഞ് നവാസുദ്ദീൻ തന്നെ വിളിച്ചിരുന്നു. ഞാൻ അദ്ദേഹത്തിന്റെ മകളെപ്പോലെയാണെന്നും നിന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ടെന്നും പറഞ്ഞു. ഇതേക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്ന് നവാസ് വല്യച്ഛൻ പറഞ്ഞതായും യുവതി വ്യക്തമാക്കി.
യുവതിയ പിന്തുണച്ച് നടന്റെ ഭാര്യ അഞ്ജലി കിഷോർ സിങ് രംഗത്തെത്തി. തന്നെപ്പോലെ ഈ പെൺകുട്ടിയും നിശബ്ദമായി ഇരിക്കുകയായിരുന്നുവെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും അഞ്ജലി കുറിച്ചു. വിവാഹമോചനത്തിന്റെ വക്കിലാണ് നവാസുദ്ദീനും ഭാര്യ അഞ്ജലിയും. താരവും കുടുംബവും തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഭാര്യ രംഗത്തുവന്നത് വലിയ വിവാദമായിരുന്നു. സ്ത്രീകളായ സഹപ്രവർത്തകരുമായി നവാസുദ്ദീൻ സിദ്ധിഖിയ്ക്ക് ബന്ധമുണ്ടായിരുന്നതും പരസ്പര ബഹുമാനം പുലർത്താത്തതുമാണ് വിവാഹമോചനത്തിലേക്ക് കൊണ്ടെത്തിച്ചതെന്ന് അഞ്ജലി വ്യക്തമായിക്കിയിരുന്നു. നടന്റെ സഹോദരൻ ഷമാസ് സിദ്ദിഖിക്കെതിരേയും അഞ്ജലി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മറ്റൊരു സഹോദരനും വിവാദത്തിലാകുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ