ജയലളിതയാകാന്‍ കങ്കണ കൂട്ടിയത് 20 കിലോ ഭാരം, രണ്ട് മാസത്തിനുള്ളില്‍ 52 കിലോയിലേക്ക് തിരിച്ചെത്തണം; വെല്ലുവിളി ഏറ്റെടുത്ത് താരം, വിഡിയോ 

വര്‍ക്കൗട്ടുകള്‍ വീണ്ടും തുടങ്ങുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ പുതിയ വിഡിയോ തുടങ്ങുന്നത്
ജയലളിതയാകാന്‍ കങ്കണ കൂട്ടിയത് 20 കിലോ ഭാരം, രണ്ട് മാസത്തിനുള്ളില്‍ 52 കിലോയിലേക്ക് തിരിച്ചെത്തണം; വെല്ലുവിളി ഏറ്റെടുത്ത് താരം, വിഡിയോ 

ങ്കണ റണാവത്ത് ജയലളിതയായി വരുന്ന തലൈവി ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. താന്‍ അവതരിപ്പിക്കുന്ന ജയലളിതയുടെ കഥാപാത്രവുമായി രൂപസാദൃശ്യം ഉണ്ടാക്കാന്‍ 20 കിലോ ഭാരമാണ് കങ്കണ വര്‍ദ്ധിപ്പിച്ചത്. എന്നാലിപ്പോള്‍ കഠിനമായ മറ്റൊരു ഉത്തരവാദിത്വമാണ് താരത്തിന് പൂര്‍ത്തിയാക്കാനുള്ളത്.

തന്റെ അടുത്ത ചിത്രങ്ങളായ ധാക്കഡ്, തേജസ് എന്നിവയ്ക്കായി ഈ അധികഭാരം രണ്ട് മാസത്തിനുള്ളില്‍ താരം കുറയ്ക്കണമെന്നതാണ് പുതിയ വല്ലുവിളി. കങ്കണയുടെ സഹോദരി റംഗോളിയും ഇതേക്കുറിച്ച് മുന്‍പ് വെൡപ്പെടുത്തിയിരുന്നു. എന്നാല്‍ കഥാപാത്രത്തിനായി ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്ന കങ്കണ ഈ വെല്ലുവിളിയും ഏറ്റെടുത്തിരിക്കുകയാണ്. 

ജിം ട്രെയിനര്‍ യോഗേഷുമൊത്തുള്ള ഒരു വിഡിയോ കങ്കണയുടെ പേരിലുള്ള ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുമുണ്ട്. വര്‍ക്കൗട്ടുകള്‍ വീണ്ടും തുടങ്ങുകയാണെന്ന് ആരാധകരോട് പറഞ്ഞുകൊണ്ടാണ് കങ്കണയുടെ പുതിയ വിഡിയോ തുടങ്ങുന്നത്. പിന്നീട് താന്‍ എത്ര കിലോ കൂടിക്കാണുമെന്ന് യോഗേഷിനോട് ഊഹിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. 10 കിലോ കൂടിക്കാണുമെന്നാണ് കങ്കണ സ്വയം കരുതുന്നത്. എന്നാല്‍ 15 കിലോയില്‍ കുറയാതെ ഭാരം കൂടിയിട്ടുണ്ടാകുമെന്ന് യോഗേഷ് പറഞ്ഞു. 52 കിലോ ആയിരുന്ന കങ്കണ തന്റെ തൂക്കം നോക്കിയപ്പോള്‍ ഏറെക്കുറെ 71ല്‍ എത്തിയിരുന്നു. ഇതു കണ്ടതും യോഗേഷിന്റെയും കങ്കണയുടെയും മുഖത്ത് അമ്പരപ്പായിരുന്നു. പിന്നെ രണ്ട് മാസത്തിനുള്ളില്‍ ഇത് കുറയ്ക്കണമെന്ന് കങ്കണ യോഗേഷിനോട് പറയുന്നു. കങ്കണയില്‍ തനിക്ക് പൂര്‍ണ്ണവിശ്വാസമാണെന്ന രീതിയിലായിരുന്നു പിന്നീടുള്ള യോഗേഷിന്റെ വാക്കുകള്‍. 

തേജസില്‍ പൈലറ്റിന്റെ കഥാപാത്രമാണ് കങ്കണ അവതരിപ്പിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ ധാക്കടാകട്ടെ ഇതിനോടകം വലിയ ശ്രദ്ധ നേടിയെടുത്ത ചിത്രമാണ്. ഈ ചിത്രത്തിലും കങ്കണയുടെ മേക്കോവര്‍ ശ്രദ്ധേയമായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com