നടൻ സുശാന്ത് സിങ് രജപുത്തിന്റെ മരണം ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും ഇനിയും ബോളിവുഡ് മുക്തമായിട്ടില്ല. പ്രമുഖരടക്കം പലർക്കുനേരെയും ആരോപണങ്ങൾ ശക്തമാകുകയാണ്. ബോളിവുഡിൽ നിലനിൽക്കുന്ന സ്വജനപക്ഷപാതത്തിന്റെ ഇരയാണ് സുശാന്ത് എന്നാണ് ആരോപണം. സുശാന്തിന്റെ കൂട്ടുകാരിയും നടിയുമായ റിയ ചക്രവർത്തിക്കെതിരെ നടന്റെ കുടുംബമടക്കം രംഗത്തെത്തിക്കഴിഞ്ഞു. റിയയ്‌ക്കെതിരെ ബിഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയുമുണ്ടായി.
സുശാന്തിന് വിഷാദരോഗം ഇല്ലെന്നും, റിയയുമായുള്ള ബന്ധത്തിൽ അദ്ദേഹം സന്തുഷ്ടനല്ലായിരുന്നെന്നും ചൂണ്ടിക്കാട്ടി നടന്റെ മുൻ കാമുകിയും നടിയുമായ അങ്കിത ലൊഖാൻഡെയും രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ റിയയെ പിന്തുണയ്ക്കുന്ന ചില വെളിപ്പെടുത്തലുകളാണ് പുറത്തുവ
രുന്നത്.
സുശാന്ത് വിഷാദരോഗത്തിനും ബൈപോളാറിനും ചികിത്സയിലായിരുന്നു എന്ന‌് നടന്റെ തെറാപ്പിസ്റ്റ് സൂസൻ വാക്കർ പറഞ്ഞു. സുശാന്തിന് കടുത്ത മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും, ചികിത്സ തേടാൻ സുശാന്തിനെ സഹായിച്ചത് റിയയാണെന്നും സൂസൻ വെളിപ്പെടുത്തി.
"ഒരു കുഞ്ഞിനെ അമ്മ നോക്കുന്നതു പോലെയാണ് റിയ സുശാന്തിനെ പരിചരിച്ചിരുന്നത്. സുശാന്തിന് കരുത്തുപകർന്നത് റിയയാണ്". മറ്റൊരു ദുരന്തം ഒഴിവാക്കാനാണ് തന്റെ ഈ തുറന്ന് പറച്ചിൽ എന്നും അവർ കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ