പതിനാറാം വയസിൽ താൻ കാസ്റ്റിങ് കൗച്ച് നേരിട്ടെന്ന വെളിപ്പെടുത്തലുമായി പ്രമുഖ ഹിന്ദി സീരിയൽ താരം റഷാമി ദേശായി. കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചിരുന്ന സൂരജ് എന്നയാൾക്ക് എതിരെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.
ആദ്യമായി തമ്മിൽ കണ്ടപ്പോൾ എന്താണ് പ്ലാൻ എന്ന് അയാൾ ചോദിച്ചു. അയാളുടെ ഉദ്ദേശം എനിക്ക് മനസ്സിലായില്ലായിരുന്നു. എനിക്ക് അറിയില്ലെന്നാണ് ഞാൻ മറുപടി പറഞ്ഞത്. അതോടെ കാര്യങ്ങളെക്കുറിച്ച് എനിക്ക് വ്യക്തതയില്ല എന്ന് അയാൾ മനസ്സിലാക്കി. കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കിൽ ജോലിയൊന്നും കിട്ടില്ലെന്ന് അയാൾ പറഞ്ഞു, അഭിമുഖത്തിൽ സൂരജിനെക്കുറിച്ച് റഷാമി പറഞ്ഞു. തന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നെന്നും റഷാമി കൂട്ടിച്ചേർത്തു.
ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അയാൾ തന്നെ വിളിക്കുകയും പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും റഷാമി തുറന്നു പറഞ്ഞു. മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമിച്ചത്.എനിക്ക് താപര്യമില്ലെന്ന് അയാളോട് ഞാൻ പറഞ്ഞു കൊണ്ടിരുന്നു. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടത്., റഷാമി പറഞ്ഞു.
സൂരജിൽ നിന്ന് രക്ഷപെട്ടുവന്ന താൻ കാര്യങ്ങളെല്ലാം അമ്മയോട് തുറന്നുപറഞ്ഞെന്നും ഒരു റെസ്റ്റോറന്റിൽ വിളിച്ചുവരുത്തി അമ്മ അയാളെ അടിച്ചുവെന്നും റഷാമി പറഞ്ഞു. ഇനി എന്നെ ഉപദ്രവിച്ചാൽ അയാളെ ഇല്ലാതാക്കുമെന്നും അമ്മ ഭീഷണിപ്പെടുത്തി, താരം പറഞ്ഞു. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലെ 13-ാം സീസൺ മത്സരാർത്ഥിയായിരുന്നു റഷാമി. സീസണിൽ നാലാം സ്ഥാനത്തെത്തിയതിനെ തുടർന്നാണ് താരം വീണ്ടം വാർത്തകളിൽ നിറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ