'നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍'; അഭിഭാഷക

നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക
'നടി പറയുന്നതെല്ലാം നുണ, പീഡിപ്പിച്ചു എന്ന് പറയുന്ന സമയത്ത് അനുരാഗ് കശ്യപ് ശ്രീലങ്കയില്‍'; അഭിഭാഷക

നുരാഗ് കശ്യപിനെതിരെ പീഡന ആരോപണവുമായി നടി പായല്‍ ഘോഷ് രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തുടര്‍ന്ന് താരത്തിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ ഇന്നലെ അനുരാഗിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെ നടിയുടെ ആരോപണം മുഴുവന്‍ പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് പത്രക്കുറിപ്പ് പുറത്തിറക്കിയിരിക്കുകയാണ് അനുരാഗ് കശ്യപിന്റെ അഭിഭാഷക. 

അനുരാഗിന് എതിരെയുള്ള ആരോപണങ്ങളെല്ലാം വ്യാജവും അടിസ്ഥാനരഹിതവുമാണെന്നാണ് കുറിപ്പില്‍ പറയുന്നത്. പീഡനത്തിന് ഇരയായി എന്ന് നടി പറയുന്ന ആ സമയത്ത് അനുരാഗ് ഒരു മാസം ഇന്ത്യയില്‍ ഉണ്ടായിരുന്നില്ല. ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് ശ്രീ ലങ്കയിലായിരുന്നു. ഇതിനുള്ള തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് താരം കൈമാറിയിട്ടുണ്ടെന്നും അഭിഭാഷക പ്രിയങ്ക ഖിമാനി പറഞ്ഞു. 

2013 ഓഗസ്റ്റില്‍ വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നാണ് നടിയുടെ ആരോപണം. ആ സമയത്ത് ശ്രീലങ്കയിലായിരുന്നു താരം. കൂടാതെ തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പൊലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. താരത്തിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തില്‍ ആരോപണം ഉന്നയിച്ചത്. കൂടാതെ മീറ്റൂ മൂവ്‌മെന്റിനെ ഇത്തരത്തില്‍ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും സ്റ്റേറ്റ്‌മെന്റില്‍ ആവശ്യപ്പെടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com