ദോസ്താന 2ൽ നിന്ന് കാർത്തിക് ആര്യനെ പുറത്താക്കിയതിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധം. മറ്റൊരു സുശാന്ത് സിംഗ് രജ്പുത്ത് ആയി കാർത്തിക്കിനെ മാറ്റുകയാണെന്നാണ് ആരോപണം. കരൺ ജോഹർ നിർമിക്കുന്ന ചിത്രത്തിൽ നിന്ന് താരം പുറത്തായതോടെ കരൺ സ്വജനപക്ഷപാതത്തിന്റെ വക്താവാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നുവെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.
കാർത്തിക് ആര്യൻ, ജാൻവി കപൂർ, ലക്ഷ്യ എന്നിവരായിരുന്നു ദോസ്താന 2വിലെ പ്രധാന താരങ്ങൾ. കോവിഡ് പശ്ചാതലത്തിൽ ചിത്രത്തിന്റെ ഷൂട്ട് നീണ്ടുപോയതോടെയാണ് കാർത്തിക്കും കരണും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുത്തത്. ചിത്രീകരണം നീട്ടി വെക്കാനുള്ള കാർത്തിക്കിന്റെ ആവശ്യം അംഗീകരിച്ച കരൺ പിന്നീട് താരം റാം മാധവിയുടെ ധമാക്കയിൽ അഭിനയിക്കാൻ പോയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
ഇരുവർക്കുമിടയിൽ വാക്കേറ്റം ഉണ്ടായെന്നും റിപ്പോർട്ടുകളുണ്ട്. 20 ദിവസത്തോളം ചിത്രീകരിച്ച ശേഷമാണ് കാർത്തിക്കിനെ സിനിമയിൽ നിന്ന് ഒഴുവാക്കിയത്. ഇനി മുതൽ കാർത്തിക്കുമായി സഹകരിക്കേണ്ടെന്നാണ് ധർമ്മ പ്രൊഡക്ഷൻസിന്റെ തീരുമാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ