കഴിഞ്ഞ ഫാദേഴ്‌സ് ഡേയില്‍ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപ് വ്യത്യസ്തമായ വിഡിയോയുമായാണ് എത്തിയത്. തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചുമെല്ലാമുള്ള അച്ഛന്റെ അഭിപ്രായങ്ങളാണ് ആലിയ ചോദിച്ചറിഞ്ഞത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായ വിമര്‍ശനം കേട്ടു എന്നു തുറന്നു പറഞ്ഞിരിക്കുകയാണ് താരപുത്രി. ഒരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍.
'പുരോഗമനപരമായി ചിന്തിക്കുന്ന അച്ഛനെ കാണുന്നതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞുകൊണ്ട് നിരവധി കമന്റുകള്‍ എനിക്ക് ലഭിച്ചു. മാതാപിതാക്കളോട് ചോദിക്കാന്‍ പേടിയുള്ള നിരവധി ചോദ്യങ്ങള്‍ ആളുകളുടെ മനസിലുണ്ട്. അതിനാല്‍ ഇതിലൂടെ ഉത്തരം ലഭിക്കുന്ന നല്ല കാര്യമായിരുന്നു. എന്നാല്‍ ഇതിന് മറ്റൊരു വശം കൂടിയുണ്ട്. ഇടുങ്ങിയ ചിന്താഗതിയുള്ളവര്‍ക്ക് ഇത് അത്ര സുഖകരമായി തോന്നിയില്ല.
ഞാന്‍ എന്റെ അച്ഛനൊപ്പം ചെയ്ത വിഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍ കാണേണ്ടതായിരുന്നു. എന്തുതരം ആളുകളാണ് എന്റെ ചാനലില്‍ വരുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. മുഴുവന്‍ മോശം കമന്റുകളായിരുന്നു. ലൈംഗികത, ഗര്‍ഭധാരണം, മയക്കുമരുന്ന് തുടങ്ങിയവയായിരുന്നു കാരണങ്ങള്‍. അച്ഛനോട് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാനാവുക, നിനക്ക് നാണമില്ലേ എന്നെല്ലാം ചോദിക്കുന്നതായിരുന്നു കമന്റുകള്‍- ആലിയ പറഞ്ഞു.
തനിക്കു നേരെയുണ്ടായ സൈബർ ആക്രമണത്തെക്കുറിച്ച് ആലിയ തുറന്നു പറഞ്ഞിരുന്നു. ബലാത്സംഗ ഭീഷണിയുൾപ്പടെ ആലിയയ്ക്കെതിരെ വന്നിരുന്നു. ഇത്തരം കമന്റുകളുടെ സ്ക്രീൻ ഷോട്ടുകൾക്കൊപ്പമായിരുന്നു പോസ്റ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ