മലയാള സിനിമാ ചരിത്രത്തിലെ ആദ്യ ഗാനം പുനഃരാവിഷ്കരിച്ചു. 1948 ഫെബ്രുവരി 15ന് പുറത്തിറങ്ങിയ 'നിര്‍മ്മല ' എന്ന ചിത്രത്തിലെ 'യേട്ടന്‍ വരുന്ന ദിനമേ' എന്ന ഗാനമാണ് പുനഃരാവിഷ്കരിച്ചത്. സഹോദരീ സഹോദരാ സ്നേഹത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഗാനത്തിന്റെ വരികൾ രചിച്ചത് മഹാകവി ജി ശങ്കരക്കുറുപ്പാണ്.
പുതിയ കാലഘട്ടത്തിലേക്ക് മാറ്റിയാണ് വിഡിയോ പുനഃരാവിഷ്കരിച്ചിരിക്കുന്നത്. മഡോണ സെബാസ്റ്റിൻ അഭിനയിക്കുന്നുണ്ട്. സഹോദരനു വേണ്ടിയുള്ള മഡോണയുടെ കാത്തിരിപ്പിനിടെ മുത്തശ്ശി തന്റെ പഴയ കാലം ഓർമിക്കുകയാണ്. സഹോദരൻ വരുന്നതിന്റെ സന്തോഷവും അപ്രതീക്ഷിത വേർപാടിന്റെ ദുഃഖവുമാണ് വിഡിയോയിലുള്ളത്. സിതാര കൃഷ്ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പി.വി.കൃഷ്ണയ്യരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിർമ്മലയിലൂടെയാണ് മലയാള സിനിമയിൽ ആദ്യ പിന്നണി ഗാനം പിറക്കുന്നത്. സഹോദരന്റെ വരവ് അറിയിച്ചുകൊണ്ടുള്ള കത്തു ലഭിക്കുമ്പോഴുള്ള അനിയത്തി കുട്ടിയുടെ സന്തോഷമായിരുന്നു ഈ ഗാനത്തിൽ ദൃശ്യവൽക്കരിച്ചത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വരികൾക്ക് ഇട്ടുത്രാ വാര്യര്‍ സംഗീതം നിര്‍വഹിച്ചു. വിമല ബി വര്‍മ്മ ആലപിച്ച ഗാനം മോഡേണ്‍ സ്റ്റുഡിയോ സേലത്ത് റെക്കോര്‍ഡ് ചെയ്യപ്പെട്ടത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ