ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാൻ ഡിസ്‌നി; ജാക്ക് സ്പാരോയാകാൻ 2535 കോടി വാ​ഗ്ദാനം 

ആംബർ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിന് അനുകൂലമായതോടെയാണ് പുതിയ നീക്കം
ജോണി ഡെപ്പ്/ ചിത്രം: എ പി
ജോണി ഡെപ്പ്/ ചിത്രം: എ പി

പൈരേറ്റ്‌സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസിലേക്ക് നടൻ ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാൻ ഡിസ്‌നി. മുൻഭാര്യ ആംബർ ഹേഡുമായുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിന് അനുകൂലമായതോടെയാണ് പുതിയ നീക്കം. ഇതിനായി 2535 കോടി രൂപയാണ് ഡെപ്പിന് ഡിസ്നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹെഡും തമ്മിലുള്ള മാനനഷ്ടക്കേസും അതിൽ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ഏറെ വാർത്തകൾക്ക് വഴിയൊരുക്കിയതാണ്. 2018ലെ ഒരു പത്രക്കുറിപ്പിലാണ് ആംബർ ഹേർഡ് ആദ്യമായി ആരോപണം ഉന്നയിച്ചത്. ഇത് നടന്റെ കരിയറിൽ മഹാദുരന്തം സൃഷ്ടിച്ചെന്നാണ് താരത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. ഹേർഡ് ഗാർഹിക പീഡനവും ബലാത്സംഗവും ആരോപിച്ച ഘട്ടത്തിൽ നടനെ ഡിസ്‌നിയടക്കമുള്ള വൻ നിർമാണ കമ്പനികൾ അവരുടെ സിനിമകളിൽ നിന്ന് നടനെ ഒഴിവാക്കിയിരുന്നു. 

വിചാരണ വേളയിൽ പോലും പൈരേറ്റ്സ് ഓഫ് ദ കരീബിയനുമായി സംബന്ധിച്ച ചോദ്യം ഡെപ്പിന് നേരിടേണ്ടി വന്നു. ഹെഡിന്റെ അഭിഭാഷകൻ ബെഞ്ചമിൻ റൊട്ടൻബോണാണ് ചോദ്യമുന്നയിച്ചത്. 300 മില്യൺ ഡോളറുമായി ഡിസ്നി വരികയാണെങ്കിൽ പോലും, പൈരേറ്റ്സ് ഓഫ് കരീബിയനിൽ ഡിസ്നിക്കൊപ്പം തിരികെ പോയി പ്രവർത്തിക്കാൻ ഈ ഭൂമിയിലെ യാതൊന്നും നിങ്ങളെ അനുവദിക്കില്ല, ശരിയല്ലേ? എന്നായിരുന്നു അഭിഭാഷകൻ ചോദിച്ചത്. 'അതെ, ശരിയാണ്' എന്നാണ് ജോണി ഡെപ് പറഞ്ഞത്. ഡിസ്നി ആഗ്രഹിച്ചാലും താനിനി മടങ്ങിവരാൻ സാധ്യതകളില്ലെന്ന സൂചനയാണ് അന്ന് ഡെപ്പ് നൽകിയത്.

മാനനഷ്ടക്കേസിൽ ആംബർ ഹെഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളർ നൽകണമെന്നാണ് യു എസിലെ ഫെയർഫാക്സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. ഡെപ്പിനെതിരെ ആംബർ ഹെഡ് നൽകിയ എതിർ മാനനഷ്ടക്കേസുകളിലൊന്നിൽ അവർക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസിൽ 2 ദശലക്ഷം ഡോളറാണ് ഹെഡിന് പിഴയായി ഡെപ്പ് നൽകേണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com