തിരുവനന്തപുരം വര്‍ക്കലയില്‍ വീടിന് തീപിടിച്ച് പിഞ്ചുകുഞ്ഞ് അടക്കം അഞ്ചുപേര്‍ മരിച്ച വാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സംവിധായകൻ അരുൺ ഗോപി. കുടുംബത്തെ വ്യക്തിപരമായി അറിയാവുന്നതായിരുന്നെന്നും ഏറെ അടുപ്പമുണ്ടായിരുന്നെന്നും അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു.
"രാവിലെ ഏറെ ദുഖകരമായ ഒരു വാർത്തയുമായി ആണ് ഉണർന്നത്..!! എന്റെ സ്വന്തം നാട്ടിൽ എനിക്കേറെ അടുപ്പമുള്ള ഒരു കുടുംബം..!! 5 പേരാണ് മരണപ്പെട്ടത്!! വിശ്വസിക്കാന് പോലും പറ്റുന്നില്ല!! ശ്രീ യേശുദാസിനെ ദൈവ തുല്യമായി കണ്ടു സിനിമയെ വളരെയേറെ സ്നേഹിച്ച പ്രിയ ബേബി അണ്ണന്റെയും കുടുംബത്തിന്റെയും നിര്യാണത്തിൽ വേദനയോടെ ആദരാഞ്ജലികൾ!! ഒരു ചിരിയോടെ മാത്രം കാണാറുള്ള ആ മുഖം മായുന്നതേ ഇല്ലാ!!!", അരുൺ ഗോപി കുറിച്ചു.
വര്‍ക്കല ചെറുന്നിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. വീട്ടുടമസ്ഥന്‍ ബേബി എന്ന പ്രതാപന്‍ (62), ഭാര്യ ഷേര്‍ളി (53), ഇളയമകന്‍ അഖില്‍ (25), മരുമകള്‍ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാന്‍ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂത്ത മകന്‍ നിഖിലിനെ (29) തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു നില കെട്ടിടത്തിനാണ് തീപിടിച്ചത്. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും അറിയിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ