'പട്ടി ചത്തു എന്നുപറയും പോലെ സ്വന്തം അച്ഛനേക്കുറിച്ച് പറയുന്നു, ലഹരിയടിച്ച് റോഡിൽ കിടക്കുന്നവരുടെ കൂട്ടത്തിൽപ്പെടുത്തണം'

'സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല'
വിനായകൻ, കെബി ​ഗണേഷ്കുമാർ/ഫയല്‍ ചിത്രം
വിനായകൻ, കെബി ​ഗണേഷ്കുമാർ/ഫയല്‍ ചിത്രം

നടൻ വിനായകന്റെ ഉമ്മൻ ചാണ്ടിക്കെതിരായ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി നടനും എംഎൽഎയുമായ കെബി ​ഗണേഷ്കുമാർ. വളരെ ദൗർഭാഗ്യകരവും ലജ്‌ജാകരവുമായ പ്രവർത്തിയാണ് വിനായകൻ ചെയ്തത് എന്നാണ് അ​ദ്ദേഹം പറഞ്ഞത്. സംസ്കാര ശൂന്യർക്കു മാത്രമേ ഇത്തരത്തിൽ പറയാനാവൂ. കലാകാരന്മാരുടെ കൂട്ടത്തിൽ പെടുത്താതെ ലഹരിയടിച്ച് റോഡിൽ കിടക്കുന്നവരുടെ കൂട്ടത്തിൽ പെടുത്തണമെന്ന് ഗണേഷ് കുമാർ പറയുന്നു.

'വളരെ ദൗര്‍ഭാഗ്യകരവും കേരളത്തെ സമൂഹത്തെ സംബന്ധിച്ച് ലജ്ജാകരവുമായ ഒരു പരാമർശമാണ് വിനായകൻ നടത്തിയിരിക്കുന്നത്.  ഒരാളുടെ നിലവാരം നമുക്ക് മനസ്സിലാകുന്നത് ഇത്തരം വർത്തമാനങ്ങളിലൂടെയാണ്. ഇത് നാണംകെട്ട ഒരു പരാമർശമാണ്.  ഉമ്മൻചാണ്ടിയെപ്പോലെ ഉള്ള പൊതുപ്രവർത്തകനെക്കൊണ്ട് പാവങ്ങൾക്ക് പല ഗുണങ്ങളുമുണ്ട്.  ഉമ്മൻചാണ്ടി ആര് എന്ത് സഹായത്തിനു ചെന്നാലും പാർട്ടി നോക്കാതെ അവർക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്ന ആളാണ്. അദ്ദേഹത്തെക്കുറിച്ച് സമൂഹത്തിന് യാതൊരു ഉപകാരവുമില്ലാത്ത ഒരാൾക്ക് പറയാൻ യാതൊരു യോഗ്യതയും അർഹതയുമില്ല. സംസ്കാരശൂന്യനായ ഒരാളെക്കൊണ്ടേ ഇത്തരത്തിൽ പെരുമാറാൻ കഴിയൂ.' - ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ​ഗണേഷ്കുമാർ പറഞ്ഞു. 

ഉമ്മൻ ചാണ്ടി സാറിന്റെ കുടുംബത്തിന് പരാതിയുണ്ടോ എന്നതല്ല വിഷയം. ഇത്തരം സംസ്കാര ശൂന്യർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണം. അല്ലെങ്കിൽ കോടതി ഇടപെട്ട് കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

'സുകുമാർ അഴിക്കോടിനെപോലെയുള്ള സാംസ്‌കാരിക നായകന്മാർ കേരളത്തിൽ ജീവിച്ചിരുന്നിട്ടുണ്ട്.  എം.ടി. വാസുദേവൻ നായർ, ടി. പദ്മനാഭൻ തുടങ്ങിയ വലിയ സാഹിത്യ കാരന്മാരും പ്രമുഖരും ജീവിച്ചിക്കുന്ന കേരളത്തിൽ ഇതുപോലെയുള്ള ആളുകളെ സാംസ്‌കാരിക നായകൻ എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്താൻ ആരും ശ്രമിക്കരുത്. ഇവരെയൊക്കെ ലഹരിയടിച്ച് റോഡിൽ കിടക്കുന്ന ആളുകളുടെ കൂട്ടത്തിൽ ചേർക്കുക.  ഇവരെയൊന്നും മാന്യന്മാരുമായി ചേർത്ത് വായിക്കരുത്.'- ​ഗണേഷ്കുമാർ പറഞ്ഞു.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com