അക്കൗണ്ടിൽ പണമില്ല, അസം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് നൽകിയ ചെക്ക് മടങ്ങി; നാണംകെട്ട് ബിജെപി

അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ചെക്കുകൾ മടങ്ങിയത് ബിജെപി ഭരിക്കുന്ന അസം സംസ്ഥാന സർക്കാരിന് നാണത്തേടായിരിക്കുകയാണ്
പ്രതീകാത്മക ചിത്രം, അസം ഫിലിം അവാർഡ്/ ഫെയ്സ്ബുക്ക്
പ്രതീകാത്മക ചിത്രം, അസം ഫിലിം അവാർഡ്/ ഫെയ്സ്ബുക്ക്

​ഗുവാഹത്തി: അസം സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കൾക്ക് സമ്മാനമായി നൽകിയ ചെക്കുകൾ മടങ്ങി. അക്കൗണ്ടിൽ പണമില്ലാത്തതിനെ തുടർന്ന് ചെക്കുകൾ മടങ്ങിയത് ബിജെപി ഭരിക്കുന്ന അസം സംസ്ഥാന സർക്കാരിന് നാണത്തേടായിരിക്കുകയാണ്. 

തിങ്കളാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ വിതരണം ചെയ്തത്.  വെള്ളിയാഴ്ച എട്ട് അവാര്‍ഡ് ജേതാക്കള്‍ ചെക്ക് പണമാക്കി എടുക്കാന്‍ ബാങ്കില്‍  നൽകിയപ്പോഴാണ് ചെക്കുകള്‍ മടങ്ങിയത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് അക്കൗണ്ടിൽ പണമില്ല എന്ന് അറിഞ്ഞത്. " വെള്ളിയാഴ്ചയാണ് ചെക്ക് മാറുന്നതിനായി ബാങ്കില്‍ സമര്‍പ്പിച്ചത്. ചെക്ക് മടങ്ങിയതായി ബാങ്കില്‍ നിന്നും വിളിച്ച് അറിയിക്കുകയായിരുന്നു. ഉടൻ തന്നെ സര്‍ക്കാര്‍ വൃത്തങ്ങളെ  വിളിച്ച് കാര്യം അന്വേഷിച്ചപ്പോള്‍ ചെക്ക് അനുവദിച്ച സര്‍ക്കാര്‍ അക്കൗണ്ടില്‍ മതിയായ ബാലൻസ് ഇല്ലെന്നാണ് പറഞ്ഞത് - അവാര്‍ഡ് ജേതാവ് അപരാജിത പൂജാരി പിടിഐയോട് പറഞ്ഞു.

2018ലെ മികച്ച രചനയ്ക്കുള്ള സംസ്ഥാന പുരസ്‌കാരമാണ് പൂജാരി നേടിയത്. കൂടാതെ സിനിമയിലെ നിരവധി പ്രമുഖർക്കും ചെക്കുകൾ മടങ്ങിയിട്ടുണ്ട്. സംവിധായകൻ പ്രഞ്ജൽ ദേക, നടൻ ബെഞ്ചമിൻ ഡൈമറി, സൗണ്ട് ഡിസൈനർ അമൃത് പ്രീതം, സൗണ്ട് എൻജിനീയർമാരായ ദേബജിത് ചാങ്‌മൈ, ദേബജിത് ഗയാൻ എന്നിവർക്കും ചെക്കുകൾ മടങ്ങി. 

സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ സാംസ്‌കാരിക മന്ത്രി ബിമൽ ബോറ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ശനിയാഴ്ച വീണ്ടും അവാര്‍ഡ് ജേതാക്കളോട് ചെക്ക് ബാങ്കില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ആദ്യ ദിവസം 18 ലക്ഷം രൂപയുടെ ചെക്കുകൾ അനുവദിച്ചിരുന്നു രണ്ടാം ദിവസമാണ് എട്ട് പേർ സമർപ്പിച്ച ഒൻപതു ചെക്കുകൾ മടങ്ങുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com