'ലിയോയിൽ അഭിനയിക്കുന്ന കാര്യം അറിയാമായിരുന്നത് അമ്മയ്ക്ക് മാത്രം, രഹസ്യമാക്കി വച്ചു'; മഡോണ സെബാസ്റ്റ്യൻ

താരം ലിയോയിലുണ്ട് എന്ന വിവരം ലോകേഷ് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല
മഡോണ സെബാസ്റ്റ്യൻ/ചിത്രം: ഫെയ്‌സ്‌ബുക്ക്
മഡോണ സെബാസ്റ്റ്യൻ/ചിത്രം: ഫെയ്‌സ്‌ബുക്ക്

രാധകരെ ഒന്നടങ്കം ആവേശം കൊള്ളി‌ച്ചുകൊണ്ട് ദളപതി വിജയ്‌യുടെ ലിയോ തിയറ്ററിൽ എത്തിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ മലയാള താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നടി മഡോണ സെബാസ്റ്റ്യന്റെ കഥാപാത്രമാണ് ആരാധകരെ ഞെട്ടിച്ചത്. താരം ലിയോയിലുണ്ട് എന്ന വിവരം ലോകേഷ് എവിടെയും വെളിപ്പെടുത്തിയിരുന്നില്ല. അതുപോലെ മഡോണയും ഈ വിവരം രഹസ്യമായി വയ്ക്കുകയായിരുന്നു. താൻ ലിയോയിൽ അഭിനയിക്കുന്ന വിവരം തന്റെ അമ്മയോട് മാത്രമാണ് പറഞ്ഞിരുന്നത് എന്നാണ് മഡോണ പറയുന്നത്. 

'ഞാൻ അധികം സംസാരിക്കുന്ന കൂട്ടത്തിലല്ല. അതുകൊണ്ടു തന്നെ ‘ലിയോ’യിൽ അഭിനയിച്ച കാര്യം രഹസ്യമാക്കി വയ്ക്കുന്നത് എന്നെ സംബന്ധിച്ച് ഓക്കെ ആയിരുന്നു. ലിയോ’യിൽ അഭിനയിക്കുന്ന കാര്യം ആകെ അറിയാമായിരുന്നത് എന്റെ അമ്മയ്ക്ക് മാത്രമാണ്. അല്ലാതെ അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പോലും പറഞ്ഞിരുന്നില്ല. എന്നാൽ റിലീസിനു കുറച്ചു നാളുകൾക്കു മുമ്പ് ഞാൻ അഭിനയിക്കുന്ന കാര്യം പുറത്തുവന്നിരുന്നു. അപ്പോൾ ചോദിച്ചവരോടൊക്കെ ഇത് രഹസ്യമായി സൂക്ഷിക്കാനാണ് ഞാൻ പറഞ്ഞത്.'- മഡോണ പറഞ്ഞു. 

താൻ ചിത്രത്തിലുണ്ട് എന്ന കാര്യം ഇനിയെങ്കിലും പറയാമോ എന്ന് റിലീസിനു മുൻപ് വരെ ലോകേഷിനോട് ചോദിച്ചിരുന്നു എന്നാണ് മഡോണ പറയുന്നത്. ഓഡിയോ ലോഞ്ചിന് എന്തായാലും പോകാമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ ഓഡിയോ ലോഞ്ചും നടന്നില്ല. അതുകൊണ്ട് ഈ രഹസ്യം ഇങ്ങനെ മുന്നോട്ടുപോയെന്നും താരം കൂട്ടിച്ചേർത്തു. 

ലിയോ തന്റെ ഭാ​ഗ്യമാണ് എന്നാണ് മഡോണ പറയുന്നത്. ചിത്രത്തിന്റെ വൺ ലൈൻ മാത്രമാണ് ലോകേഷ് പറഞ്ഞിരുന്നത്. സെറ്റിലെത്തിയപ്പോഴാണ് എന്താണ് ചെയ്യേണ്ടത് എന്നത് പറഞ്ഞത്. എല്ലാവരും പറയുന്നതുപോലെ വിജയ് സർ അധികം സംസാരിക്കില്ല. പക്ഷേ സംസാരിച്ചു തുടങ്ങിയാൽ കുട്ടികളെപ്പോെലയാണ്. കൂടെ വർക്ക് ചെയ്യുമ്പോൾ നമുക്ക് അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നും.- മഡോണ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com