പ്രധാനമന്ത്രിയുടെ വാക്കുകൾ ഏറ്റെടുത്തു; വിവാഹ വേദി മാറ്റി രാകുൽ പ്രീതും ജാക്കി ഭഗ്നാനിയും

ഫെബ്രുവരി 22നാണ് വിവാഹം
രാകുൽപ്രീത് സിങ്ങ്, ജാക്കി ഭഗ്നാനി
രാകുൽപ്രീത് സിങ്ങ്, ജാക്കി ഭഗ്നാനിഇന്‍സ്റ്റഗ്രാം

'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍' നിര്‍മാതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണംപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ ഏറ്റെടുത്ത് വിദേശത്ത് നടത്താനിരുന്ന വിവാഹം ​ഗോവയിലേക്ക് മാറ്റി നടി രാകുൽപ്രീത് സിങ്ങ്. ഫെബ്രുവരി 22നാണ് വിവാഹം. നടനും നിര്‍മാതാവുമായ ജാക്കി ഭഗ്നാനിയാണ് വരന്‍.

മാലദ്വീപ് വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശം ഇരുവരുടേയും തീരുമാനം മാറ്റുകയായിരുന്നു. സമ്പന്നനും സ്വാധീനമുള്ളവരുമായ കുടുംബങ്ങള്‍ അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങള്‍ ആഘോഷമാക്കാന്‍ വിദേശത്ത് പോകാതെ ഇന്ത്യയിലെ മനോഹരമായ സ്ഥലങ്ങള്‍ തിരഞ്ഞെടുക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

വിദേശത്ത് വിവാഹം നടത്തുന്നതിന് ആറു മാസത്തോളം ആസൂത്രണം നടത്തിയിരുന്നു. രാജ്യത്തോടുള്ള സ്‌നേഹവും സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ ഭാഗമാകാനുള്ള താരങ്ങളുടെ ആഗ്രഹവുമാണ് തീരുമാനത്തിന് പിന്നിലെന്ന് രാകുലിന്റെ കുടുംബം അറിയിച്ചു. ഗോവയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കും. സിനിമ സുഹൃത്തുക്കൾക്കായി മുംബൈയില്‍ റിസപ്ഷന്‍ നടത്തും.

രാകുൽപ്രീത് സിങ്ങ്, ജാക്കി ഭഗ്നാനി
'കില്ലേഴ്‌സ് ഓഫ് ദി ഫ്‌ളവര്‍ മൂണ്‍' നിര്‍മാതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം

2009-ൽ ഗില്ലി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രാകുല്‍ സിനിമയിൽ എത്തുന്നത്. 2011-ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുത്തു. ശിവകാര്‍ത്തികേയന്‍ നായകനായ അയലാന്‍ ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. ബോളിവുഡ് നിര്‍മാതാവ് വാഷു ഭഗ്നാനിയുടെ മകനാണ് ജാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com